കോൺഗ്രസ്സിന് അടിപതറുന്നു! മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ ചേർന്നു
മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എകൂടി ബി.ജെ.പിയിൽ ചേർന്നു. പ്രധ്യുമൻ സിങ് ലോധിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ചാത്തർപൂർ ജില്ലയിലെ ബഡാമൽഹിറ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്.
‘ശനിയാഴ്ച ഞാൻ എം.എൽ.എ സ്ഥാനം രാജിവെച്ചു. അത് സ്വീകരിക്കുകയും ചെയ്തു. എന്‍റെ മണ്ഡലത്തിൽ ബി.ജെ.പിക്ക് മാത്രമേ വളക്കൂറുള്ളൂ എന്നും ലോധി വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് അംഗബലം 91 ആയി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ 22 എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അതോടെ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രി സഭ താഴെ വീണിരുന്നു. തുടർന്ന് മാർച്ച് 23ന് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
അതേസമയം രാഷ്ട്രീയ പ്രതിസന്ധി ശക്തമായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ രാത്രി ഒന്‍പത് മണിക്കാണ് യോഗം. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഒരുവിഭാഗം എംഎല്‍എമാരുമായി ഡല്‍ഹിയില്‍ എത്തിയതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് തിരി കൊളുത്തിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സമന്‍സ് അയച്ചതാണ് സച്ചിന്‍ പൈലറ്റിന്റെ പെട്ടന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സച്ചിന്‍ പൈലറ്റിനോട് ജയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 120ബി (ക്രിമിനല്‍ ഗൂഡാലോചന) പ്രകാരമുള്ള സമന്‍സില്‍ പൈലറ്റ് അസ്വസ്ഥനാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇത് എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം വിലയിരുത്തുന്നത്. രാജസ്ഥാന്‍ എടിഎസും എസ്ഒജിയുമാണ് ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റിനെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. ഇതു പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായി. സച്ചിന്‍ പൈലറ്റിനെ ചോദ്യംചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതില്‍ സോണിയയും രാഹുല്‍ ഗാന്ധിയെയും സ്ഥിതിഗതികള്‍ ആരാഞ്ഞിട്ടുണ്ട്. മധ്യപ്രദേശില്‍ സംഭവിച്ച സാഹചര്യം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.
സംഭവത്തില്‍ തനിക്കും ചോദ്യം ചെയ്യലിന് സമന്‍സ് ലഭിച്ചിട്ടുണ്ടെന്നും സഹകരിക്കേണ്ടത് അവരുടെ കടമയാണെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. ആരും നിയമത്തിന് അതീതരല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്റെ വിശ്വസ്തരായ എം എൽ എമാർക്കൊപ്പം ഡൽഹിയിലെത്തിയതായാണ് റിപ്പോർട്ട്. സച്ചിൻ പൈലറ്റ് ഇന്നുതന്നെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്. തനിക്കൊപ്പം 23 എം എൽഎമാരുണ്ടെന്നാണ് സച്ചിന്റെ അവകാശവാദം.
https://www.facebook.com/Malayalivartha