ചിലവ് 263 കോടി; ഉദ്ഘാടനം ചെയ്തു ഒരു മാസം തികയും മുമ്പെ തകര്‍ന്നു വീണു; ബിഹാരിലെ പാലവട്ടം പാലത്തിന്റെ കഥ ഇങ്ങനെ
കോടികള്‍ ചിലവഴിച്ച് നിര്‍മിക്കുന്ന പാലങ്ങള്‍ മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ഉപയോഗ ശൂന്യമാകുന്ന കഥകള്‍ അത് ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്ന് ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. നമ്പര്‍ ഒന്നെന്ന് അവകാശപ്പെടുന്ന കേരളമാണെങ്കിലും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ബിഹാറാലാണെങ്കിലും ഇതിന് മാറ്റമില്ല. പലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ അത് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തി. എന്നാല്‍ ഇപ്പോള്‍ ബിഹാറില്‍ നിന്നും വരുന്ന ഒരു പഞ്ചവടിപാലത്തിന്റെ വാര്‍ത്ത ഇതിലും വഴിയൊരു അഴിമതിയുടെതാണ്. 263 കോടി രൂപ ചെലവില്‍ പണിത പാലം ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയും മുമ്പെ അവിടെ തകര്‍ന്നു വീണു. ഗോപാല്‍ഗഞ്ചിലെ ഗന്ധക് നദിക്കു കുറുകെ പണിത പാലം ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത്. പട്‌നയില്‍ നിന്ന് 150 കിമീ അകലെ സ്ഥിതി ചെയ്യുന്ന ഗോപാല്‍ഗഞ്ചിലെ സത്തര്‍ ഘാട്ട് പാലമാണ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സത്തര്‍ ഘാട്ട് പാലത്തിന്റെ ഒരു ഭാഗം മുഴുവനായും തകര്‍ന്നടിയുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ബീഹാറില്‍ കനത്ത മഴയാണ്. ജൂണ്‍ 16നാണ് 1.4 കിമീറ്റര്‍ നീളുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എട്ടു വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ബീഹാര്‍ രാജ്യ പുല്‍ നിര്‍മാണ്‍ നിഗാം ലിമിറ്റഡിനായിരുന്നു നിര്‍മാണച്ചുമതല.
'263 കോടി രൂപ ചെലവില്‍ എട്ട് വര്‍ഷം കൊണ്ട് പണിത പാലം വെറും 29 ദിവസം കൊണ്ടാണ് തകര്‍ന്നത്. അഴിമതിയുടെ ഭീഷ്മാചാര്യനായ നിതീഷ്‌കുമാര്‍ ഇതേ കുറിച്ച് ഒരുവാക്ക് പോലും ഉച്ചരിക്കില്ല. ബിഹാറിലെങ്ങും കൊള്ളയടി മാത്രമാണ്.' ലാലുപ്രസാദ് യാവിന്റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് ആരോപിച്ചു. നിതീഷ്‌കുമാറിന്റെ ഭരണത്തിനു കീഴില്‍ പാലങ്ങള്‍ തകരുന്നത് നിത്യ സംഭവമായിരിക്കുകയാണ്. പാലം പണി പൂര്‍ത്തിയാവുന്നതിനു മുമ്പാണോ രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹം പാലം ഉദ്ഘാടനം ചെയ്തതതെന്ന് ചോദിച്ച തേജസ്വി നിര്‍മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha