ഒരു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന് മുഖ്യമന്ത്രിയാക്കണമെന്ന് സച്ചിന് പൈലറ്റ് ആവശ്യപ്പെട്ടു; മൂന്നു മണിക്കൂറിനു ശേഷം പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയെന്ന് റിപ്പോർട്ടുകൾ

ഒരു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന് മുഖ്യമന്ത്രിയാക്കണമെന്ന് സച്ചിന് പൈലറ്റ് ആവശ്യപ്പെട്ടിരുന്നുവെന്ന റിപോർട്ടുകൾ പുറത്ത്. മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകൾ പുറത്ത് . പൈലറ്റിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു . അപ്പോൾ തന്റെ ആവശ്യം പൈലറ്റ് ഉന്നയിക്കുകയായിരുന്നു . എന്നാല്‍ ഈ സംസാരം കഴിഞ്ഞ് മൂന്നു മണിക്കൂറിനു ശേഷം പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയെന്നാണ് പൈലറ്റിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്ന് സച്ചിന് പൈലറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വാക്ക് നല്കാന് കഴിയുന്നില്ലെങ്കില്‍ നെഹ്റു കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. പ്രിയങ്കാ ഗാന്ധിയുമായുള്ള ഫോണ്‍ സംസാരം കഴിഞ്ഞതിന് ശേഷം സ്ഥാനങ്ങളില്‍ നിന്നും നീക്കിയത് പൈലറ്റിന് ബുദ്ധിമുട്ടുണ്ടാക്കി. രണ്ടു ദിവസം മുന്‍പും പ്രിയങ്കാ ഗാന്ധിയുമായി സച്ചിന് പൈലറ്റ് സംസാരിക്കുകയും ചെയ്തു . ഇക്കാര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയോടും സോണിയാഗന്ധിയോടും സാസംരിക്കാമെന്നും പ്രിയങ്കാ ഗാന്ധി പൈലറ്റിന് ഉറപ്പ് നല്കി. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഉറപ്പ് വിശ്വസിക്കാന്‍ സാധിക്കുമോ എന്ന് പൈലറ്റിന് സംശയമുണ്ട്. ഒരു വശത്ത് വാതിലുകള്‍ തുറക്കുന്നുവെന്ന് പറയുന്നു. മറുവശത്ത് അയോഗ്യനാക്കുകയും ചെയ്യുന്നു. അശോക് ഗെലോട്ട് തന്നെ ആക്രമിച്ചുവെന്ന് പൈലറ്റ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്
https://www.facebook.com/Malayalivartha























