ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയുടെ വാർഷികം; അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തുടക്കമിടുന്ന ദിവസം; ഓഗസ്റ്റ് അഞ്ചാ൦ തീയതി രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണായകം; പാകിസ്ഥാന്റെ പ്രതികരണം ആശങ്ക ഉളവാക്കുന്നു

ഓഗസ്റ്റ് അഞ്ചാ൦ തീയതി രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണായകമായ ദിനമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയുടെ വാർഷികം കൂടിയാണ് അന്ന് . സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറെ സുപ്രധാനമായ സുപ്രീംകോടതി വിധിയെഴുത്ത് വന്ന ദിനം. അത് മാത്രമല്ല അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തുടക്കമിടുന്ന ദിവസം കൂടിയാണ് അന്ന് . എന്നാൽ ആ ദിനം വളരെ വെല്ലുവിളി നിറഞ്ഞ ദിവസം കൂടിയാണ്. പാകിസ്ഥാന്റെ പ്രതികരണം ആ വെല്ലുവിളിയിലേക്ക് വിരൽ ചൂണ്ടുന്നു. തർക്ക പ്രദേശമെന്ന നിലയിൽ കശ്മീരിന്റെ പദവിക്കെതിരായ വെല്ലുവിളിയെ മുഴുവൻ സൈനിക കരുത്തും ഉപയോഗിച്ചു നേരിടുവാനുള്ള ഒരുക്കത്തിലാണ് . ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനായി എപ്പോഴും തയാറായിരിക്കും എന്ന് പാക്കിസ്ഥാൻ സൈനിക തലവൻ ജനറൽ ഖമർ ജാവേദ് ബജ്‍വ രണ്ട് മാസം മുൻപ് ഒരു പരിപാടിയിൽ സ്വന്തം സൈനികരോടു പറഞ്ഞിരുന്നു . നിയന്ത്രണരേഖയിലെ പുന സെക്ടറിൽ പാക്കിസ്ഥാൻ സൈനികര്‍ക്കൊപ്പം ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ വേളയിലായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ ‘ പാകിസ്ഥാന്റെ മനോഭാവം മാറിയിട്ടില്ലെന്ന സൂചനയുമായി പാക്കിസ്ഥാൻ സൈനിക മേധാവി ഈ പ്രസ്താവന നടത്തിയത്.എന്നാൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയുടെ വാർഷികമായ ഓഗസ്റ്റ് അഞ്ചിന് എന്തൊക്കെ നടപടി സ്വീകരിക്കാമെന്നതു പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ ജൂലൈ 21ന് ചേർന്ന പ്രത്യേക യോഗത്തിൽ ചർച്ച ചെയ്തെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയുടെ അധ്യക്ഷതയിലായിരുന്നു ഈ യോഗം കൂടിയത്.
പാക്കിസ്ഥാൻ സൈന്യത്തിലെ ഏറ്റവും ശക്തമായ കോർപ്സ് കമാൻഡേഴ്സ് ഫോറമാണ് വിദേശ പദ്ധതികളും വെട്ടുകിളികൾക്കെതിരായ പോരാട്ടവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തത്. ‘രാജ്യത്തിന് പുറത്തും അകത്തും സുരക്ഷാ ഭീഷണി’ ഉയർന്നു വരുന്ന പശ്ചാത്തലത്തിലുള്ള തയാറെടുപ്പുകളും യോഗം വിലയിരുത്തുകയും ചെയ്തു . എന്നാൽ വെട്ടുകിളിശല്യത്തിനുമപ്പുറം കശ്മീർ ആയിരുന്നു യോഗത്തിലെ മുഖ്യ അജൻഡ എന്നാണ് സൂചനകൾ . ഓഗസ്റ്റ് അഞ്ചിലെ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയായി റിപ്പോർട്ട് . സ്വാതന്ത്ര്യത്തിനായി ധീരരായി പോരാടിയ കശ്മീരികൾക്ക് ആദരം അർപ്പിക്കുന്നതായും യോഗം അറിയിക്കുകയും ചെയ്തു . ഓഗസ്റ്റ് അഞ്ചിനോടനുബന്ധിച്ച് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന ആലോചനയിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്ക് സൈന്യവും ചാരസംഘടനയായ ഐഎസ്ഐയും എന്നാണ് സൂചന.
ഓഗസ്റ്റ് അഞ്ചിന് മുന്നോടിയായി 18 ഇന പരിപാടിയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക്ക് സർക്കാരും തയാറാക്കിയിരിക്കുന്നതെന്നാണു വിവരം. ചാര സംഘടനയായ ഐഎസ്ഐയുടെ കൂടി പിന്തുണ നീക്കത്തിനു പിന്നിലുണ്ടെന്നും സൂചന. . പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള ഇമ്രാൻ ഖാന്റെ സന്ദർശനമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവിടെ വച്ച് ഇമ്രാൻ ഖാൻ ജനങ്ങളോടു പ്രസംഗിക്കുകയും ചെയ്യും. ഇമ്രാൻ ഖാന്‍ എത്തുന്നതിനു മുൻപേ വിദേശ മാധ്യമപ്രവർത്തകരുടെ സംഘത്തെ പാക്ക് അധിനിവേശ കശ്മീരിൽ എത്തിക്കുവാനുള്ള നീക്കങ്ങളും നടക്കുന്നു.
https://www.facebook.com/Malayalivartha























