പ്രിയങ്ക ഗാന്ധി ഡല്‍ഹി വിട്ടും; ഇനി ലക്‌നൗവില്‍; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന് പുതിയ ഉയര്‍വ്; യോഗി സര്‍ക്കാരിന് തലവേദനയാകുമോ പ്രിയങ്കയുടെ രാഷ്ട്രീയ വേദി മാറ്റം? ഉത്തര്‍പ്രദേശിലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ശക്തിതെളിയിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

രാജ്യതലസ്ഥാനത്തു നിന്നും വീടു മാത്രമല്ല പ്രിയങ്ക ഗാന്ധി മാറിയത് തന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദി കൂടിയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഉത്തര്‍പ്രദേശ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധി ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും ഉത്തര്‍പ്രദേശില്‍ നടന്ന ഗുണ്ടാ ആക്രമണങ്ങളിലുമെല്ലാം ശക്തമായ ഭാഷയിലാണ് അവര്‍ യോഗിസര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇതോടെ പ്രിയങ്ക ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ സൂചന നല്‍കിയിരിന്നു. ഇത് യു.പിയില്‍ ഏറെക്കുറെ പ്രതാപം അവസാനിച്ച കോണ്‍ഗ്രസിന് പുതുജീവനനാണ് നല്‍കിയത്.
ആഗസ്റ്റ് 1ന് മുന്‍പ് ഡല്‍ഹി ലൂട്ടന്‍സ് സോണിലുള്ള വസതി ഒഴിയണമെന്നാണ് പ്രിയങ്കയോട് കേന്ദ്ര നഗര വികസന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി താമസ്ഥലം ഒഴിഞ്ഞത്. ബി.ജെ.പി വക്തവും എംപിയുമായ അനില്‍ ബലൂനിക്ക് ഇതേ ബംഗ്ലാവ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വസതിയൊഴിയുതിന് മുമ്പ് ചായ സല്‍ക്കാരത്തിനായി പ്രിയങ്ക ബി.ജെ.പി എം.പിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. പ്രിയങ്ക ഗാന്ധിക്കുള്ള എസ്.പി.ജി സുരക്ഷ കഴിഞ്ഞ വര്‍ഷം നവംബറില്‍ പിന്‍വലിച്ചതായി ആഭ്യന്തരമന്ത്രാലയം നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അതീവ സുരക്ഷമേഖലയിലെ ഈ വീട് ഒഴിയാന്‍ മന്ത്രാലയം ആവശ്യപ്പെട്ടത്. 1997ലാണ് പ്രിയങ്കയ്ക്ക് 35 ലോധി എസ്‌റ്റേറ്റ് എന്ന വസതി അനുവദിച്ച് നല്‍കിയത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ബന്ധുവിന്റെ വീടായ കൗള്‍ ഹൗസിലേക്കാണ് പ്രിയങ്ക താമസം മാറുന്നത്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രിയങ്കയുടെ സംസ്ഥാനത്തെ മുഖ്യ താവളമായാണ് ഈ വീട് അറിയപ്പെടുന്നത്.
എന്നാല്‍ കേന്ദ്ര നടപടി യു.പി കോണ്‍ഗ്രസിന് ഭാഗ്യമായി. ലഖ്‌നൗവിലെ കൗള്‍ ഹൗസ് മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അമ്മായി ഷീല കൗളിന്റെ വസതിയാണ്. ഇവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായിരുന്നു. നിലവില്‍ പ്രിയങ്ക യുപിയിലെത്തുമ്പോള്‍ തങ്ങാറുള്ളത് കൗള്‍ ഹൗസിലാണ്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിഥി തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രിയങ്കയുടെ നേതൃത്വത്തില്‍ ബസുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഈ ഉദ്യമത്തിനായി കോണ്‍ഗ്രസ് വ്യാജ രേഖകള്‍ ചമച്ചുവെന്നാരോപിച്ചായാരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരിട്ടത്. യോഗി സര്‍ക്കാരിന്റെ വീഴ്ചയും വര്‍ഗീയതയും അഴിമതിയുമെല്ലാമാണ് ഇപ്പോള്‍ ്പ്രിയങ്ക നിരന്തരം ഉന്നയിക്കുന്ന വിഷയങ്ങള്‍. ഇതാകട്ടെ യോഗി സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. 2022ലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഒരു വര്‍ഷമായി യുപി രാഷ്ട്രീയത്തില്‍ പ്രിയങ്ക സജീവമായി ഇടപെടുന്നുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്‌നത്തിലും സോന്‍ഭദ്ര കൂട്ടക്കൊല നടന്നപ്പോഴുമെല്ലാം പ്രിയങ്കയുടെ ഇടപെടല്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha























