'നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റാൻ പോന്ന അനവധി നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസം സമൂഹത്തെ അടിസ്ഥാനപരമായി മാറ്റുന്ന ഒന്നായതിനാൽ വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തേയും മാറ്റിമറിക്കാൻ ഇതിന് സാധിക്കും...' പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി
പുതിയ വിദ്യാഭ്യാസനയത്തെ കുറിച്ച് വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. 'ഒരു വർഷം മുൻപ് കരട് വിദ്യാഭ്യാസനയം വന്നപ്പോൾ തന്നെ നാന്നൂറിലധികം പേജുണ്ടാവുകയും അത് മനസ്സിരുത്തി വായിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ പുതിയ പോളിസി വായിച്ചു. ഇത് അറുപത് പേജ് ഉണ്ട്, ഞാൻ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഒന്നും തന്നെ അതിലില്ലെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റാൻ പോന്ന അനവധി നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസം സമൂഹത്തെ അടിസ്ഥാനപരമായി മാറ്റുന്ന ഒന്നായതിനാൽ വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തേയും മാറ്റിമറിക്കാൻ ഇതിന് സാധിക്കും...'-എന്നും അദ്ദേഹം പറയുകയാണ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ;
ആറ്റം ബോംബ്, മധുര മുള്ളങ്കി, ഉപ്പിലിട്ട നെല്ലിക്ക, പുതിയ വിദ്യാഭ്യാസ നയം.
ജൂലൈ 29 നാണ് ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. ഒരു വർഷം മുൻപ് കരട് വിദ്യാഭ്യാസനയം വന്നപ്പോൾ തന്നെ നാന്നൂറിലധികം പേജുണ്ടാവുകയും അത് മനസ്സിരുത്തി വായിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ പുതിയ പോളിസി വായിച്ചു. ഇത് അറുപത് പേജ് ഉണ്ട്, ഞാൻ നൽകിയ പ്രധാന നിർദ്ദേശങ്ങൾ ഒന്നും തന്നെ അതിലില്ലെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റാൻ പോന്ന അനവധി നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസം സമൂഹത്തെ അടിസ്ഥാനപരമായി മാറ്റുന്ന ഒന്നായതിനാൽ വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തേയും മാറ്റിമറിക്കാൻ ഇതിന് സാധിക്കും.
അതുകൊണ്ട് പുതിയ വിദ്യാഭ്യാസ നയം വീണ്ടും വീണ്ടും വായിച്ചു, വരികളിലും, വരികൾക്കിടയിലും. നയം പ്രഖ്യാപിച്ചതിനാൽ അതിലെ നല്ല വശങ്ങൾ എന്തെല്ലാമാണ്, ആ നയങ്ങൾ നടപ്പിലാക്കുന്പോൾ കേരളത്തിന് ഏതൊക്കെ തരത്തിൽ ഗുണകരമാക്കാം എന്ന രീതിയിലാണ് ചിന്തകൾ പോയത്. കുറെ ചിന്തകൾ നിങ്ങൾക്കായി എഴുതുകയും ചെയ്തു.ആദ്യദിവസങ്ങളിൽ പുതിയ വിദ്യാഭ്യാസനയത്തെ പറ്റി എഴുതിയ സീരീസിന് രണ്ടായിരത്തിലധികം ലൈക്കും ധാരാളം പ്രതികരണവും ഉണ്ടായി. പിന്നീട് ദിവസേന അത് കുറഞ്ഞു വന്നു. ഇന്നലെ ലൈക്കുകളുടെ എണ്ണം ആയിരത്തിന് താഴെയായി.
ഇന്നലെ തന്നെ ഞാൻ നെല്ലിക്ക ഉപ്പിലിടുന്നതിൻറെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ലൈക്ക് 1300 ആയി.
ഇതെന്നെ അല്പം ചിന്തിപ്പിച്ചു.1945 ൽ ആദ്യത്തെ ആറ്റം ബോംബ് പരീക്ഷണം കണ്ട ആറ്റം ബോംബിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന പ്രൊഫസർ ഓപ്പൺഹെയ്മർ ഒരു ശ്ലോകത്തെ പറ്റി ചിന്തിച്ചു എന്നൊരു കഥയുണ്ട്.
ഭഗവത് ഗീതയിലെ
"I am become death, the destroyer of worlds"
എന്നാണ് ആദ്യം മനസ്സിൽ തോന്നിയത് എന്നാണ് പിൽക്കാലത്ത് അദ്ദേഹം പറഞ്ഞത്.
ഇത് അദ്ദേഹത്തിന്റെ പരിഭാഷയാണ്.
kālo ’smi loka-kṣhaya-kṛit pravṛiddho
lokān samāhartum iha pravṛittaḥ
(I am death, the mighty destroyer of the world, out to destroy. Even without your participation all the warriors standing arrayed in the opposing armies shall cease to exist.
ഈ (Bhagavad Gita, chapter 11, verses 32 ) വരികളിൽ നിന്നാണ് അദ്ദേഹം ഇത് വായിച്ചെടുത്തത്).
ആറ്റം ബോംബിനെയും ഓപ്പൺഹെയ്മറെയും കൂട്ട് പിടിച്ചത് ഒരു ഗമക്കാണ്. വിദ്യാഭ്യാസ നയത്തെപ്പറ്റിയുള്ള പോസ്റ്റിനെ ആളുകൾ മൈൻഡ് ചെയ്യാതിരിക്കുകയും നെല്ലിക്കയുടെ പടത്തിന് തുരുതുരാ ലൈക്ക് വീഴുകയും ചെയ്യുന്നത് കണ്ട ഞാൻ ഓർത്തത് ഇംഗ്ലീഷ് ഭാഷക്ക് ഏറ്റവും പ്രശസ്തമായ ഡിക്ഷ്ണറി ഉണ്ടാക്കിയ സാമുവൽ ജോൺസന്റെ കുപ്രശസ്ത ശ്ലോകമാണ്.
"If the man who turnips cries, Cry not when his father dies,
'Tis a proof that he had rather Have a turnip than his father"
ഓപ്പൺഹെയ്മറുടെ ഗീതാ പരിഭാഷ പോലെ തന്നെ നമുക്ക് പരിചയമില്ലാത്ത ഇംഗ്ലീഷ് ആണ്. അതുകൊണ്ട് ഞാൻ അതിൻറെ ഏകദേശ പരിഭാഷ പറയാം.
"മധുരമുള്ളങ്കിക്ക് വേണ്ടി ഒരാൾ കരയുകയും സ്വന്തം അച്ഛൻ മരിക്കുന്പോൾ കരയാതിരിക്കുകയും ചെയ്താൽ
അയാൾക്ക് നല്ലത് അച്ഛനല്ല മധുര മുള്ളങ്കിയാണെന്നതിന് തെളിവാണ്."
തൽക്കാലം എന്റെയടുത്ത് മധുരമുള്ളങ്കി ഇല്ല!.
വിദ്യാഭ്യാസനയത്തെ പറ്റിയുള്ള സീരിസിന് അധികം വായനക്കാരുമില്ല.
അതുകൊണ്ട് ഞാനിതങ്ങ് നിർത്തുവാ...
അപ്പൊ എല്ലാം പറഞ്ഞത് പോലെ.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha