Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

മരുന്നുകളും ഭക്ഷണവും തീരാറായ ഗതിയിൽ ലെബനൻ :സഹായവുമായി ഇന്ത്യ: സ്ഫോടനം തീർത്ത ആഘാതം വലുത്

08 AUGUST 2020 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...

കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ലെബാനോനിൽ ഉണ്ടായ ആ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിന്നും ജനം ഇതുവരെയും മുക്തമായിട്ടില്ല. അക്ഷരാർത്ഥത്തിൽ സ്ഫോടനത്തിൽ ലെബനന്‍ തകർന്നു എന്നു തന്നെ പറയാം. മരുന്നുകളും ഭക്ഷണവും തീരുന്നു ഗതിയിലാണ് ലെബനൻ . ഈ ഘട്ടത്തിൽ സഹായഹസ്തവുമായി ഇന്ത്യയും


ശക്തിയേറിയ സ്ഫോടനത്തെ തുടർന്ന് തലസ്ഥാനമായ ബയ്റൂത്ത് തകർന്നടിഞ്ഞതിന് പിന്നാലെ രാജ്യത്ത് ഭക്ഷ്യ- മരുന്ന് ക്ഷാമമുണ്ടായേക്കുമെന്ന് ഭയന്ന് ലബനൻ പ്രതിസന്ധി മുന്നിൽ കണ്ട് മരുന്നും ഭക്ഷണവുമടക്കം അയച്ച് സഹായിക്കാനൊരുങ്ങുകയാണ് ഇന്ത്യ. 2013 മുതൽ തുറമുഖ നഗരമായ ബയ്റൂത്തിൽ മതിയായ സുരക്ഷയില്ലാതെ സംഭരിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഇതുവരെ 137 പേർ മരിക്കുകയും 5,000 ൽ പരം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ശക്തിയേറിയ സ്ഫോടനത്തിൽ ബയ്റൂത്തിലെ പ്രധാന ധാന്യ സംഭരണ കേന്ദ്രങ്ങൾ തകർന്നടിഞ്ഞുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ബയ്റൂത്ത് മുഖേനെയാണ് ലെബനനിലെ 60 ശതമാനം ഇറക്കുമതിയും നടക്കുന്നത്. സ്ഫോടനത്തെ തുടർന്ന് ഈ സപ്ലൈ ചെയിൻ തകർന്നിരിക്കുകയാണ്. ഇത് രാജ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പുക്കുന്നത്. സ്ഫോടനത്തിൽ തകർന്ന പ്രധാന ധാന്യ സംഭരണ കേന്ദ്രത്തിന് 120,000 ടൺ ഭക്ഷ്യധാന്യം സംഭരിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രത്തിലുള്ള മുഴുവൻ ധാന്യങ്ങളും നശിച്ചുപോയിരിക്കാമെന്ന നിഗമനം ശക്തമായി നിലനിൽക്കുന്നു.

വെറും ആറാഴ്ചത്തേക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ മാത്രമേ രാജ്യത്ത് ഇനിയുള്ളുവെന്നാണ് ലെബനനൻ അധികൃതർ വ്യക്തമാകുന്നത്. സ്ഫോടനത്തിൽ ആന്റിബയോട്ടിക്കുകൾ, വേദനാ സംഹാരികൾ, രക്തം സംഭരിക്കുന്ന ബാഗുകൾ, അർബുദം, എച്ച്.ഐ.വി, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവയുടെ സംഭരണ കേന്ദ്രങ്ങളും തകർന്നടിയുകയും ചെയ്തു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യധാന്യങ്ങളും അവശ്യ മരുന്നുകളുമടക്കമുള്ള സഹായങ്ങൾ നൽകാൻ ഇന്ത്യ തയ്യാറെടുക്കുന്നത്.

സ്ഫോടനത്തിൽ 1,100 കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയും തകർന്നു പോയി 60 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ രാജ്യം ആവശ്യമായ ഗോതമ്പ് ഉൾപ്പെടെയുള്ള ധാന്യങ്ങൾ റഷ്യ, ഉക്രൈൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമിതി ചെയ്തിരുന്നത്.

നിലവിൽ 4,000 ഇന്ത്യക്കാർ ലെബനനിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ലെബനൻ നേരിടുന്ന ദുരന്തത്തിൽ സഹായിക്കാൻ തയ്യാറാണെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു . ലോകത്തിന്റെ ഫാർമസി ലെബനീസ് അധികൃതരുടെ അനുവാദത്തിനായി കാത്തിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട് . കോവിഡ്-19ന്റെ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ 100 ഓളം രാജ്യങ്ങൾക്കാണ് ഇന്ത്യ മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിയത്. അവരെല്ലാം ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. ലെബനൻ അധികൃതരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറയുന്നത്.

 

പൊട്ടിത്തെറിച്ചത് 2750 ടൺ അമോണിയം നൈട്രേറ്റ് ആയിരുന്നു. ആ ഘട്ടത്തിൽ തന്നെ ലെബനന് സഹായവാഗ്‌ദാനവുമായി ലോകരാഷ്ട്രങ്ങൾ അണി നിരന്നിരുന്നു. ബയ്റുത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ 100 പേരുടെ മരണത്തിനിടയാക്കിയിരുന്നു. തുറമുഖത്തിനടുത്തുള്ള വെയർഹൗസിൽ സൂക്ഷിച്ച 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റാണ് ഇരട്ടസ്ഫോടനത്തിലേക്ക് നയിച്ചതെന്ന വിവരം കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബയ്റുത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി പ്രസിഡൻറ് മൈക്കൽ അവുൻ പറഞ്ഞു. സ്ഫോടനത്തിന്റെ കെടുതികൾ നേരിടാൻ 10,000 കോടി ലെബനീസ് പൗണ്ട് (6.6 കോടി ഡോളർ) അനുവദിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

"ലെബനൻ മഹാവിപത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽനിന്ന് കരകയറാൻ ലോകരാഷ്ട്രങ്ങളുടെ സഹായം ആവശ്യമാണ്" എന്നും -ദയെബ് പറഞ്ഞു. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ വലിയ വിലനൽകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. വളത്തിലും ബോംബിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ ആറുവർഷമായി വെയർഹൗസിൽ സൂക്ഷിച്ചുവരുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.

സ്ഫോടനത്തിൽ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. 4000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. തുറമുഖവും നഗരത്തിലെ 90 ശതമാനം ഹോട്ടലുകളും കെട്ടിടങ്ങളും തകർന്നതായി ലെബനീസ് വാർത്താ ഏജൻസി എൻ.എൻ.എ. റിപ്പോർട്ടുചെയ്തു. ഭരണത്തിലെ അഴിമതിക്കും സാമ്പത്തികപ്രതിസന്ധിക്കും നേരെ ഒരുവർഷമായി ലെബനൻ പ്രക്ഷോഭപാതയിലാണ്. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് ആരോഗ്യരംഗം വലിയപ്രതിസന്ധിയും നേരിടുന്നതിനിടയിലാണ് സ്ഫോടനം.

അതേ സമയം തന്നെ ലോക നേതാക്കൻമാർ സ്ഫോടനത്തിൽ തകർന്ന ബയ്റുത്ത് സഹയാ വാഗ്ദ്ധാനം നൽകിയുരുന്നു. 55 വിദഗ്ധരും രണ്ടു യുദ്ധവിമാനങ്ങളും 15 ടൺ ഉപകരണങ്ങളും അടങ്ങുന്ന രക്ഷാദൗത്യസംഘം ബയ്റുത്തിലേക്ക് പുറപ്പെട്ടതായും ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് കോളനിയായിരുന്ന ലെബനനുമായി രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ഫ്രാൻസിന് അടുത്തബന്ധമാണുള്ളത്.

ലെബനന് ആവശ്യമായ എല്ലാസഹായങ്ങളും വാഗ്ദാനംചെയ്യുന്നതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. യൂണിയന്റെ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസം (സി.പി.എം.) വഴി അംഗരാജ്യങ്ങളിലൂടെ സഹായം എത്തിക്കുന്ന സംവിധാനം ആരംഭിച്ചു. നഗരകേന്ദ്രീകൃതപ്രവർത്തനങ്ങൾക്ക് ഉന്നതപരിശീലനം നേടിയ 100 അഗ്നിശമനസേനക്കാരെ വിനിയോഗിച്ചിട്ടുണ്ട്. നെതർലൻഡ്സ്, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ പദ്ധതിയിൽ പങ്കാളികളാകും. പോളണ്ട്, ജർമനി തുടങ്ങി രാജ്യങ്ങളും സഹായം വാഗ്ദാനംചെയ്തു.

ഒരുസംഘം ഡോക്ടർമാരും മെഡിക്കൽ ഉപകരണങ്ങളുമടങ്ങുന്ന അഞ്ചുവിമാനങ്ങൾ റഷ്യയിൽനിന്ന് ലെബനനിലേക്ക് പുറപ്പെട്ടതായി റഷ്യൻസർക്കാർ അറിയിച്ചു. രക്ഷാദൗത്യസംഘത്തെയും കോവിഡ് പരിശോധനയ്ക്കുള്ള സഞ്ചരിക്കുന്ന ലാബുകളും എത്തിക്കുമെന്നും റഷ്യ അറിയിച്ചു. തുർക്കി, ഖത്തർ തുടങ്ങി രാജ്യങ്ങളും ലെബനനിലേക്ക് മെഡിക്കൽസംഘങ്ങളെ അയച്ചു.ഇതിനൊക്കെ പുറമെയാണ് ഇന്ത്യ സഹായ ഹസ്തം നീട്ടിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (15 minutes ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (17 minutes ago)

ആസ്തി ഇങ്ങനെ  (23 minutes ago)

ഞെട്ടലോടെ നാട്ടുകാർ...!  (41 minutes ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (44 minutes ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (1 hour ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (1 hour ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (1 hour ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (1 hour ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (1 hour ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (1 hour ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (2 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (2 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (2 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

Malayali Vartha Recommends