വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു...വൈകുന്നേരം വീടിന്റെ മുറ്റത്ത് കളിച്ചുനിന്നിരുന്ന കുട്ടിയെ കാണാതായതിനുശേഷം കണ്ടെത്തിയത് പിറ്റേന്നു പുലർച്ചെ അബോധാവസ്ഥയിൽ... കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ് ഏൽപ്പിച്ച ശേഷം അക്രമി സമീപത്തെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരം ..
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു...വൈകുന്നേരം വീടിന്റെ മുറ്റത്ത് കളിച്ചുനിന്നിരുന്ന കുട്ടിയെ കാണാതായതിനുശേഷം കണ്ടെത്തിയത് പിറ്റേന്നു പുലർച്ചെ അബോധാവസ്ഥയിൽ... കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ് ഏൽപ്പിച്ച ശേഷം അക്രമി സമീപത്തെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരം ..
ഉത്തർപ്രദേശിലെ ഹാപുരിൽ നിന്നാണ് കുട്ടിയെ കാണാതായത് വ്യാഴാഴ്ച വൈകുന്നേരം ബൈക്കിലെത്തിയ അക്രമി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം തിരച്ചിൽ തുടങ്ങി. കോട്ട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് വയലിൽ നിന്ന് മാരകമായി ഉപദ്രവിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ആദ്യം ഹാപുരിലെ സർക്കാർ ആശുപത്രിയിലെത്തിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ ആവശ്യമായതിനാൽ മീററ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച അക്രമി സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ചെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവമറിഞ്ഞ് നാട്ടുകാർ വയലിലും സമീപ പ്രദേശങ്ങളിലും അക്രമിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനായി എട്ടംഗ സംഘത്തെ നിയോഗിച്ചെന്ന് ഹാപുർ എസ്പി സഞ്ജീവ് സുമൻ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha