ബെംഗളൂർ കത്തുന്നു....! ; മതവിദ്വേഷമുണർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ 2 പേർ മരിച്ചു; എംഎല്‍എയുടെ വീട് ആക്രമിച്ചു, വാഹനങ്ങള്‍ക്ക് തീയിട്ടു; അഡീഷണൽ കമ്മീഷണർക്കടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്; നഗരത്തിൽ നിരോധനാജ്ഞ

ബെംഗളൂരുവിൽ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു സമുഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിവാദ കാര്‍ട്ടൂണിന്റെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് വെടിവയ്പ്പിൽ 2 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേറ്റുവെന്നും റിപ്പോർട്ട്.
സംഭവത്തിൽ അഡീഷണൽ കമ്മീഷണറടക്കം 60 തോളം പോലീസുകാർക്കും പരുക്കുണ്ട്. പുലികേശ നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ 110 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
എംഎല്‍എയുടെ വീടിനു തീയിട്ട ജനക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു തീയിടാന്‍ ശ്രമിച്ചതോടെയാണ് വെടിവയ്പുണ്ടായത് കിഴക്കന്‍ ബെംഗൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി അക്രമം ഉണ്ടായത്.
എംഎല്‍എയുടെ ബന്ധുവായ പി. നവീന്‍ എന്നയാളിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പ്രകോപിതരായ ഇരുപതോളം ആളുകള്‍ എംഎല്‍എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീട് ആക്രമിച്ചതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. വീടിനു തീയിടാനുളള ശ്രമം പൊലീസ് തടഞ്ഞു. വീടിന്റെ ഒരു ഭാഗത്ത് തീയിട്ടെങ്കിലും എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടു.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ കത്തിച്ചതോടെ കെഎസ്ആര്‍പി പ്ലറ്റൂണ്‍ രംഗത്തിറങ്ങി. വീടുകളുടെ മേല്‍ക്കൂരകളില്‍നിന്ന് കനത്തതോതില്‍ കല്ലേറുണ്ടായതോടെ പൊലസ് ആകാശത്തേക്കു വെടിവച്ചു. എന്നാല്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാത്ത ജനക്കൂട്ടം അക്രമം തുടര്‍ന്നതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. കെജി ഹള്ളി പൊലീസ് സ്‌റ്റേഷനു സമീപം രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നിലവിൽ സ്ഥിതി പൂര്‍ണമായും ശാന്തമായതായി കമീഷണർ കമൽ പാന്ത് പറഞ്ഞു. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെ ജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വിവാദ പോസ്റ്റിട്ട എം എൽ എയുടെ ബന്ധുവിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. തന്റെ സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്ത ആരോ ആണ് പ്രകോപനപരമായ പോസ്റ്റ് ഇട്ടതെന്നാണ് നവീന്‍ പറയുന്നത്. എന്നാൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ നവീന്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























