രാജ്യത്ത് കോവിഡ് അതിവ്യാപനം തടയാൻ ശ്രമിക്കേണ്ടുന്നത് 10 സംസ്ഥാനങ്ങള്‍ ; അവർ ജയിച്ചാൽ നാം കോവിഡിനെ മറികടക്കും
രാജ്യത്ത് കോവിഡ് അതിവ്യാപനം തടയാൻ ശ്രമിക്കേണ്ടുന്നത് 10 സംസ്ഥാനങ്ങള്‍ ആണെന്നും ഇവർ വിജയിച്ചാൽ കോവിഡിൽ നിന്നും മുക്തി നേടാൻ സാധിക്കുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രോഗബാധയെ പ്രതിരോധിച്ചാല്‍ ഇന്ത്യ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയും ചെയ്തു . കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനായി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 സംസ്ഥാനങ്ങളിലും 80 ശതമാനത്തിലധികം കോവിഡ് വ്യാപനം ഉണ്ടായി. ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളില്‍ കോവിഡ് പരിശോധന വേഗത്തിലാക്കണം. മരണനിരക്കിലുള്ള കുറവും ഉയര്‍ന്ന രോഗമുക്തി നിരക്കും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം സ്വീകരിച്ച നടപടികള്‍ ശരിയായ ദിശയിലുളളതാണെന്നാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി . കണ്ടെയ്ന്മെന്റ് സോണുകളാക്കല്‍, കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, നിരീക്ഷണത്തിലിരിക്കല്‍ എന്നിവ കോവിഡിനെതിരായ ഏറ്റവും ഫലപ്രദമായ ആയുധങ്ങളാണ് എന്നതാണ് ഇതുവരെയുള്ള അനുഭവമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴവന്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഓരോ സംസ്ഥാനവും ചെയ്യുന്ന കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തിക്ക് കോവിഡ് 19 ഉണ്ടോയെന്ന് 72 മണിക്കൂറിനുള്ളില്‍ രോഗനിര്‍ണയം നടത്താന്‍ സാധിച്ചാല്‍ കോവിഡ് വ്യാപനം വലിയ അളവില്‍ നിയന്ത്രിക്കാന്‍ സാധിക്കും . കോവിഡ് 19 രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്താനിടയായവര്‍ 72 മണിക്കൂറിനുളളില്‍ പരിശോധന നടത്തണമെന്നുളളത് പ്രധാനമാണെന്നും അറിയിച്ചു . രാജ്യത്തെ പരിശോധനാ നിരക്ക് പ്രതിദിനം 7 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിച്ചതായും പ്രധാനമന്ത്രി .
രാവിലെ 11 ന് ആരംഭിച്ച യോഗത്തില്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha