ഹവാല ഇടപാടുകൾ! ചാരവൃത്തി പോരാത്തതിന് കള്ളപ്പണം വെളുപ്പിക്കൽ! ചൈനീസ് പൗരൻ കാട്ടികൂട്ടിയ കോപ്രായങ്ങൾ ഒടുവിൽ കയ്യോടെ പൊക്കി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; വിവാഹം കഴിച്ചത് ആ ലക്ഷ്യത്തോടെ

കള്ളപ്പണം വെളുപ്പിക്കൽ! വമ്പൻ ഹവാല ഇടപാടുകൾ... പോരാത്തതിന് ചാരവൃത്തിയും.... പാസ്‌പോര്‍ട്ടിനായി വിവാഹം........ ഒടുവിൽ ചൈനീസ് പൗരനെ പൊക്കിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ... കള്ളപ്പണം വെളുപ്പിച്ച കേസിൽ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്ത ചൈനീസ് പൗരൻ ചാരവൃത്തി കേസിൽ നേരത്തെ പിടിയിലായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.. 2018 സെപ്റ്റംബറിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ആണ് ലുവോ സാങ്(40) എന്ന ചൈനീസ് പൗരനെ ചാരവൃത്തി ആരോപിച്ച് പിടികൂടിയത്. എന്നാൽ ഇയാളെ പിന്നീട് കോടതി വിട്ടയക്കുകയും ചെയ്തു. ലുവോ സാങ് ചൈനയ്ക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുന്നതായും ഹവാല, കള്ളപ്പണ ഇടപാടുകൾ നടത്തുന്നതായും ഡൽഹി പോലീസ് അന്ന് ആരോപിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കഴിഞ്ഞദിവസമാണ് ആദായനികുതി വകുപ്പ് വ്യാപകമായി റെയ്‌ഡ് നടത്തിയത്. ഡൽഹി, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചൈനീസ് ബന്ധമുള്ള കേന്ദ്രങ്ങളിലായിരുന്നു റെയ്‌ഡ് നടത്തിയത്. ഇതിലൊരിടത്ത് നിന്നാണ് ലുവോ സാങ് എന്ന ചൈനീസ് പൗരനെ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തത്. ചാർളി പേങ് എന്ന വ്യാജപേരിലാണ് ഇയാൾ ഡൽഹിയിൽ താമസിച്ചുവന്നിരുന്നത്. ഇതേ പേരിലുള്ള ആധാർ കാർഡുകളും ഇന്ത്യൻ പാസ്പോർട്ടും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഏകദേശം 40-ഓളം ബാങ്ക് അക്കൗണ്ടുകൾ ഇയാൾ നിയന്ത്രിച്ചിരുന്നു. ഇതിൽ പത്തോളം അക്കൗണ്ടുകൾ വ്യാജ ചൈനീസ് കമ്പനികളുടെ പേരിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏകദേശം 300 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ ഈ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ബാങ്ക് ജീവനക്കാരുടെ വീട്ടിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി കള്ളപ്പണ, ഹവാല ഇടപാടുകളിൽ ലുവോ സാങ് ഇടപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട്. ആകെ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം. ചൈനീസ് കമ്പനിയുടെ അനുബന്ധ സ്ഥാപനം ഇന്ത്യയിൽ റീട്ടെയിൽ ഷോറൂമുകളുടെ ബിസിനസുകൾ ആരംഭിക്കുന്നുവെന്നുകാട്ടി വ്യാജ സ്ഥാപനങ്ങളുടെപേരിൽ 100 കോടി രൂപ അഡ്വാൻസ് വാങ്ങിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് അറിയിക്കുകയുണ്ടായി.
രണ്ട് വ്യാജ ആധാർ കാർഡുകളും വ്യാജ പാൻകാർഡും വ്യാജ പാസ്പോർട്ടും ലുവോ സാങ്ങിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ രേഖകളിലും ചാർളി പേങ് എന്നാണ് പേര്. എന്നാൽ ഒരു ആധാർ കാർഡിൽ ഡൽഹി ദ്വാരകയിലെ വിലാസവും മറ്റൊന്നിൽ മണിപ്പൂരിലെ വിലാസവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയം. ഗുവാഹത്തിയിൽനിന്ന് അനുവദിച്ച പാസ്പോർട്ടാണ് ഇയാളുടെ കൈവശമുള്ളത് എന്നും തെളിഞ്ഞു . ഇന്ത്യൻ പാസ്പോർട്ട് ലഭിക്കാനായി ഇയാൾ ഒരു മിസോറം സ്വദേശിനിയെ വിവാഹം ചെയ്തതായാണ് വിവരം. ഇവരുടെ പേരിലുള്ള പാസ്പോർട്ടും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഇയാളെ പിടിക്കൂടിയതോടെ നിരവധി കള്ളത്തരങ്ങൾ പുറത്ത് വരികയാണ്. നേരത്തയും രാജ്യത്തു ചൈനീസ് ചാരവൃത്തി നടത്തിയതിന് പൗരൻമാരെ പോലീസ് പിടിക്കൂടിയിരുന്നു.
https://www.facebook.com/Malayalivartha
























