രാജ്യം 74മത് സ്വതന്ത്ര്യദിനാഘോഷ നിറവിൽ :ചെങ്കോട്ടയിൽ 4000അതിഥികൾ, ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം, ഒരുക്കിയത് ഇങ്ങനെ
രാജ്യം 74മത് സ്വതന്ത്ര്യദിനാഘോഷത്തിലേക്ക് പ്രവേശിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ ഒക്കെ നിലനിൽക്കുന്നുണ്ടെങ്കിലും ചെങ്കോട്ട അണിഞൊരുങ്ങി കഴിഞ്ഞു.. 4000 അതിഥികള്‍ അടക്കം നിരവധി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയിലെ ക്രമീകരണങ്ങള്‍ ഇങ്ങനെയാണ് ഒരുക്കിയിരിക്കുന്നത്..
74ാ-മത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി. കോവിഡ് പശ്ചാത്തലതത്തിൽ മുൻകരുതലുകളും കർശന സുരക്ഷയുമായി 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങിയിരിക്കുകയാണ്. നയതന്ത്രജ്ഞർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരടക്കം 4000 പേർക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.
കോവിഡ്19 സാഹചര്യവുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ നടത്തുമ്പോൾ തന്നെ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിർത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിക്കുകയും ചെയ്തു. അതിഥികൾ തമ്മിൽ ആറടി അകലത്തിൽ വരുന്ന രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ഗാർഡ് ഓഫ് ഓണറിലെ അംഗങ്ങളെ ക്വാറന്റീൻ ചെയ്തവരാണ്.ചെറിയ കുട്ടികൾക്ക് പകരം ഇത്തവണ ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാൻ എൻസിസി കേഡറ്റുകളാണ് എത്തുക. എല്ലാ അതിഥികളോടും നിർബന്ധമായും മാസ്ക് ധരിക്കാൻ നിർദേശം നൽകി കഴിഞ്ഞു. വേദിയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി. മാസ്കുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
വിവധയിടങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ ലഭ്യമാക്കും. ആളുകളുടെ ചലനം സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നീണ്ട വരി ഒഴിവാക്കുന്നതിനും എല്ലാ ക്ഷണിതാക്കൾക്കും സുഗമമായ കടന്നുപോകുന്നത് ഉറപ്പാക്കുന്നതിനും മതിയായ അകലങ്ങളിലായി മെറ്റൽ ഡിറ്റക്ടറുകളുള്ള കൂടൂതൽ കവാടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് ഏരിയകളിലും ക്രമീകരണങ്ങളുണ്ട്.കവാടങ്ങളിൽ എല്ലാ ക്ഷണിതാക്കളുടേയും താപനില പരിശോധിച്ച ശേഷം മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കു. ഔദ്യോഗിക ക്ഷണമില്ലാത്ത ആരേയും കടത്തിവിടില്ല.
ചെങ്കോട്ടയ്ക്ക് അകത്തും പുറത്തും സമഗ്രമായ ശുചിത്വവത്കരണം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിക്കുകയും ചെയ്തു. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവർക്കായി നാല് മെഡിക്കൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. അവിടങ്ങളിൽ ആംബുലൻസുകളും ഒരുക്കി നിർത്തും.ക്ഷണിതാക്കളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും സുരക്ഷ വർധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. വൻ സുരക്ഷാ വലയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയ്ക്ക് ചുറ്റും ഒരുക്കിയിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ ഗ്രനേഡുകളുമായി പോയ ഭീകരന്‍ അറസ്റ്റിലായിരുന്നു . ഇത്തരത്തിൽ ഒരു സാഹചര്യം ആണ് നിലനിൽക്കുന്നത്.
https://www.facebook.com/Malayalivartha