രാജ്യത്തെ അഴിമതിയും മലിനീകരണവും താങ്ങാനാകുന്നില്ല; പ്രധാന മന്ത്രി നരേന്ദ്രേ മോദിയെ അഭിസംഭോബധന ചെയ്ത് കത്തെഴുതി പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി ; 18 പേജുള്ള നീണ്ട കത്തിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; മകളുടെ അവസാന ആഗ്രഹം സഫലമാക്കണമെന്ന് പിതാവ്

ഉത്തർപ്രദേശിലെ സാംബൽ ജില്ലയിൽ ജീവനൊടുക്കിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുക്കുകയും ചെയ്തതോടെ കാര്യങ്ങൾ പുറംലോകം അറിയുകയായിരുന്നു . 18 പേജുള്ള നീണ്ട കുറിപ്പിൽ നിരവധി കാര്യങ്ങൾ പെൺകുട്ടി സൂചിപ്പിക്കുന്നുണ്ട് . രാജ്യത്തെ അഴിമതിയും മലിനീകരണവും മറ്റുപ്രശ്നങ്ങളുമാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ മറ്റുനിരവധി കാര്യങ്ങളും കുട്ടി എഴുതിയിട്ടുണ്ട്.ഓഗസ്റ്റ് 14-ാം തീയതിയാണ് 16-കാരി വീട്ടിലെ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് 18 പേജുള്ള കുറിപ്പ് പെൺകുട്ടിയുടെ പുസ്തകത്തിൽനിന്ന് കണ്ടെടുത്തതെന്ന്റി പ്പോർട്ടുകൾ പുറത്ത് വരുന്നു.
കുട്ടികൾ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്ന സ്ഥലത്ത് എനിക്ക് ഇനിയും ജീവിക്കേണ്ടെന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ കുട്ടി പറയുന്നത്. ജനസംഖ്യ വളർച്ച നിയന്ത്രിക്കണം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും ഹോളിക്ക് രാസവസ്തുക്കളടങ്ങിയ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ കുട്ടി ആവശ്യപ്പെടുന്നു. മലിനീകരണം വർധിക്കുന്നതും മരങ്ങൾ മുറിക്കുന്നതും ആരോഗ്യരംഗത്തെ അഴിമതിയും ആത്മഹത്യയിലേക്ക് നയിക്കുന്നതായും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ചർച്ചചെയ്യാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നതായും കുറിപ്പിൽ വ്യക്തമാക്കുന്നു .
മകളുടെ ആത്മഹത്യാക്കുറിപ്പ് അവളുടെ അവസാനത്തെ ആഗ്രഹമാണെന്നും അത് പ്രധാനമന്ത്രിയുടെ അടുത്തെത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിക്കുകയുണ്ടായി . അതിനിടെ, മാനസികപ്രശ്നങ്ങൾക്ക് പെൺകുട്ടി നേരത്തെ ചികിത്സ തേടിയിരുന്നതായി മാതാപിതാക്കൾ പറഞ്ഞതായി പോലീസും വ്യക്തമാക്കി. ബബ്രാലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. പിതാവ് കർഷകനാണ്. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. കാര്യം എന്തൊക്കെയായാലും പെൺകുട്ടിയുടെ അവസാന ആഗ്രഹങ്ങൾ നടപ്പിലാക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. 16-കാരി ജീവനൊടുക്കാന്‍ കാരണംഅഴിമതിയും മലിനീകരണവും അടക്കമുള്ള പ്രശ്‌നങ്ങള്‍ എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും കത്തിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ സാമൂഹിക പ്രശ്നങ്ങൾ തന്നെയാണ് .
https://www.facebook.com/Malayalivartha























