പ്രശാന്ത് ഭൂഷണനെതിരായ കേസ്കോടതിയലക്ഷ്യക്കേസ് ; വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി
പ്രശാന്ത് ഭൂഷണനെതിരായ കേസ്കോടതിയലക്ഷ്യക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.പ്രശാന്ത്ഭൂഷൺ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി ജ.അരുൺ മിശ്ര അറിയിച്ചു. ജനാധിപത്യത്തിൽ വിമർശനം ആവശ്യമാണെന്ന് അറ്റോണി ജനറൽ പറഞ്ഞു. ഒരു അവസരം കൂടി നൽകണമെന്ന് എ ജി പറഞ്ഞു.അരമണിക്കൂറിനകം തീരുമാനം എടുക്കണമെന്ന് കോടതിയും വ്യക്തമാക്കി.
ജഡ്ജിമാരെ വിമർശിച്ച കാരണത്താൽ കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയിരുന്നത്. ഭൂഷൺ മാപ്പ് പറഞ്ഞാൽ കേസ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവ്. മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കുകയാണ്. മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽത്തന്നെ ഭൂഷൺ സൂചിപ്പിക്കുകയും ചെയ്തിരുന്നു. . ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിൽ പരോക്ഷമായി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
https://www.facebook.com/Malayalivartha