ലോക രാഷ്ട്രങ്ങൾ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ശ്രമത്തിൽ:കടിഞ്ഞാണിട്ട് ലോകാരോഗ്യ സംഘടന: ആ തീരുമാനം വേണ്ട.. മുന്നറിയിപ്പ്

നിയന്ത്രണങ്ങള്‍ നീക്കാനുളള നീക്കങ്ങൾ നടത്തുകയാണ് ഓരോ രാജ്യങ്ങളും.. എന്നാൽ ഈ അവസരത്തിൽ വീണ്ടും മുന്നറിയുപ്പുമായി ലോകാരോഗ്യ സംഘടന.ഈ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു WHO അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ പിൻവലിക്കാനുളള വിവിധ രാജ്യങ്ങളുടെ നീക്കത്തെ വിമർശിക്കുകയാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ടെഡ്രോസ് അഥനോ ഗബ്രിയേസൂസ്. . നിയന്ത്രണങ്ങൾ നീക്കുന്നതിനെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്ന രാജ്യങ്ങൾ വൈറസ് വ്യാപനം അടിച്ചമർത്തുന്നതിനെ കുറിച്ചും ഗൗരവത്തോടെ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.
വൈറസ് വ്യാപനത്തിന് കാരണമാകുന്ന കാര്യങ്ങൾ തടയുക, ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുക, സ്വയം സംരക്ഷിക്കുന്നതിനുളള നടപടികൾ ജനങ്ങൾ സ്വയം കൈക്കൊളളുക, രോഗബാധിതരെ വേഗത്തിൽ കണ്ടെത്തുകയും ഐസൊലേഷനിൽ പ്രവേശിപ്പിക്കുക, പരിശോധനകൾ നടത്തുക, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ വേഗത്തിൽ കണ്ടെത്തുകയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നീ കാര്യങ്ങൾ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 പ്രത്യാഘാതം വിലയിരുത്തുന്നതിനായി ലോകാരോഗ്യസംഘടന നടപ്പാക്കിയ സർവേയിൽ 105 രാജ്യങ്ങൾ പങ്കെടുത്തു. മാർച്ച് മുതൽ ജൂൺ വരെ നടന്ന സർവേയിൽ അഞ്ചുപ്രദേശങ്ങൾ ഉൾക്കൊളളിച്ചായിരുന്നു സർവേ. ആരോഗ്യസംവിധാനങ്ങളിൽ പോരായ്മകളുണ്ടെന്നും കോവിഡ് 19 പോലൊരു മഹാമാരിയെ ചെറുക്കാൻ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകതയുണ്ടെന്നും സർവേയിൽ കണ്ടെത്തി. കോവിഡ് പശ്ചാത്തലത്തിൽ മറ്റുരോഗങ്ങളെ ചികിത്സിക്കുന്നതിൽ തടസ്സം നേരിട്ടതുസംബന്ധിച്ചും കണ്ടെത്തലുണ്ട്.
രണ്ടു വര്ഷത്തിനുള്ളിൽ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനാ നേരത്തെ അറിയിച്ചിരുന്നു .
https://www.facebook.com/Malayalivartha

























