ഭീകരരെ തുരത്താൻ പെൺപുലി ചാരു സിന്‍ഹ ; ശ്രീനനഗർ സി.ആർ.പി.എഫിൽ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായി സ്ഥാനമേറ്റ ചാരു സിന്‍ഹ ഭീകരവാദ മേഖലയില്‍ ദൗത്യം ഏറ്റെടുക്കുന്ന ആദ്യ വനിത ഓഫീസർ

ഭീകരര്‍ക്ക് വെല്ലുവിളിയായി ചാരു സിന്‍ഹ എത്തുന്നു ; ജമ്മു കശ്മീരിലെ ശ്രീനഗർ മേഖലയിൽ ആദ്യമായാണ് ഒരു വനിതാ ഐ.പി.എസ് ഓഫിസർക്ക് സി.ആർ.പി.എഫിന്‍റെ ചുമതല ലഭിക്കുന്നത് . 1996 തെലുങ്കാന കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു സിൻഹയെയാണ് അർധ സൈനിക വിഭാഗമായ സി.ആർ.പി.എഫിന്‍റെ ശ്രീനഗർ സെക്ടർ ഐ.ജിയായി നിയമിച്ചത്
ഭീകരബാധിത പ്രദേശങ്ങളിലൊന്നായ ശ്രീനഗര്‍ സെക്ടറിലെ സി ആര്‍ പി എഫ് ഫോഴ്‌സിൽ ആണ് ചാരു സിന്‍ഹ സ്ഥാനമേൽക്കുന്നത് . ഭീകരവാദ മേഖലയില്‍ ദൗത്യം ഏറ്റെടുക്കുന്ന ആദ്യ വനിത ഓഫീസർ എന്ന ബഹുമതിയും ഇനി ചാരു സിന്‍ഹയ്ക്ക് സ്വന്തം .
നിലവില്‍ തെലങ്കാനയിലെ ഐപിസ് ഓഫീസറാണ് ചാരു സിന്‍ഹ. 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച മേഖലയ്ക്ക് ഐജി തലത്തില്‍ ഒരു വനിത ഓഫീസര്‍ എത്തുന്നത് ഇതു ആദ്യമാണ്. തിങ്കളാഴ്ചയാണ് അവരെ ശ്രീനഗർ ഐജിയായി നിയമിച്ച് ഉത്തരവിറങ്ങിയത്.
ചാരു സിൻഹയെ ഇത്തരമൊരു ദൗത്യം ഏല്‍പ്പിക്കുന്നത് ഇതു ആദ്യമല്ല. നേരത്തെ സി ആര്‍ പി എഫിലെ ബിഹാര്‍ മേഖല ഐജി ആയി ചാരു പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് മേഖലയിലെ നിരവധി നക്‌സല്‍ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. പിന്നീട് ജമ്മുകശ്മീരിലെ സിആര്‍പിഎഫിന്റെ ഐജിയായി അവര്‍ നിയമിതയായി.
2005ലാണ് ശ്രീനഗർ മേഖലയിൽ ബ്രീൻ നിഷാദ് കേന്ദ്രമാക്കി ഐ.ജിയുടെ മേൽനോട്ടത്തിൽ സി.ആർ.പി.എഫ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളുമായി ചേർന്ന് സംയുക്ത ഭീകര വിരുദ്ധ ഓപ്പറേഷനിൽ പങ്കാളിയാണ് സി.ആർ.പി.എഫ്.
ജമ്മു കശ്മീരിലെ ബുദ്ഗാം, ഗാന്ദെർബാൽ, ശ്രീനഗർ മൂന്ന് ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലുമാണ് സി.ആർ.പി.എഫ് പ്രവർത്തന പരിധി. രണ്ട് റേഞ്ചേഴ്സ്, 22 എക്സിക്യൂട്ടീവ് യുനിറ്റുകൾ, മൂന്ന് മഹിള കമ്പനികൾ എന്നിവയാണ് ശ്രീനഗർ മേഖലയിൽ ഉൾപ്പെടുന്നത്.
https://www.facebook.com/Malayalivartha

























