നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്ന പരാമർശവുമായി മാർക്കണ്ഡേയ കട്ജു; സ്ത്രീവിരുദ്ധ പരാമർശം വിവാദമായി

അധികാരത്തിലിരിക്കുന്നവർ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്ന പ്രവണതയെ വേലി തന്നെ വിളവ് തിന്നുന്നു എന്ന അല്ലാതെ വേറെ എന്താണ് പറയുക... ഇപ്പോൾ ഇതാ വീണ്ടും ഒരു സ്ത്രീ വിരുദ്ധ നിലപാട് എത്തിയിരിക്കുകയാണ് അതും സുപ്രീംകോടതി മുൻ ജഡ്ജിയുടെ ഭാഗത്തുനിന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പരാമർശം ഇപ്പോൾ വിവാദത്തിലേക്ക് വഴി മാറിയിരിക്കുകയാണ്. . നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്നാണ് താൻ കരുതിയതെന്ന കട്ജുവിന്റെ മറുപടി ഇപ്പോൾ വിവാദത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു..
ഫെയ്സ്ബുക്കിൽ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായെത്തിയ യുവതിക്കാണ് നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്ന പരാമർശം കട്ജു നടത്തിയത്. ട്വിറ്റർ ഉൾപ്പടെയുളള സാമൂഹിക മാധ്യമങ്ങളിൽ കട്ജുവിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ നേരത്തേയും കട്ജു വിമർശിക്കപ്പെട്ടിട്ടുണ്ട്. 2015ൽ ബി.ജെ.പി.എംപി ഷാസിയ ഇൽമിയാണോ കിരൺ ബേദിയാണോ കൂടുതൽ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താൻ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ അന്ന് കട്ജു പ്രതിരോധിച്ചത്.
https://www.facebook.com/Malayalivartha























