Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

രഹസ്യരേഖകള്‍ ചോര്‍ത്തിയതിന് പിന്നിൽ ചൈനീസ് കളികൾ; നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും രഹസ്യ സ്വഭാവമുള്ള ചില രേഖകളും പൊലീസ് കണ്ടെടുത്തു; മാധ്യമ പ്രവർത്തകനൊപ്പം ചൈനീസ് യുവതിയും നേപ്പാളി പൗരനും അറസ്റ്റില്‍

19 SEPTEMBER 2020 08:25 PM IST
മലയാളി വാര്‍ത്ത

പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് രാജീവ് ശര്‍മയെ ഡല്‍ഹി സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു.

ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയ രാജീവ് ശര്‍മയെ ഡല്‍ഹി സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളെ കൂടാതെ ക്വിംഗ് ഷി എന്ന ചൈനീസ് സ്ത്രീയേയും ഷെര്‍ സിംഗ് ( രാജ് ബൊഹ്റ) എന്ന നേപ്പാളി പൗരനേയും സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കൈയ്യില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും രഹസ്യ സ്വഭാവമുള്ള ചില രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും പ്രതിരോധ രഹസ്യ രേഖകള്‍ കൈമാറാമെന്ന പേരില്‍ രാജീവ് ശര്‍മ വന്‍ തുക വാങ്ങിയതായും സൂചനയുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകളാണ് രാജീവ് ശര്‍മ കൈവശം വച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യു.എന്‍.ഐ, ദ ട്രിബ്യൂണ്‍, സ്കാല്‍ ടൈംസ് എന്നീ മാദ്ധ്യമങ്ങളിലാണ് രാജീവ് ശര്‍മ നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെയായി ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസിന് വേണ്ടി ഡല്‍ഹിയില്‍ നിന്നും ശര്‍മ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. രാജീവ് കിഷ്കിന്ദ എന്ന പേരില്‍ ഇയാള്‍ക്ക് യൂട്യൂബ് ചാനലുമുണ്ട്. പിതാംപുര സ്വദേശിയായ രാജീവ് ശര്‍മയെ ഡല്‍ഹി പൊലീസിലെ സൗത്ത് വെസ്റ്റേണ്‍ സ്പെഷ്യല്‍ സെല്‍ സെപ്റ്റംബര്‍ 14നാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 22ന് പാട്യാല ഹൗസ് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൈക്കിള്‍ എന്ന പേരുള്ള ചൈനീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ ശര്‍മയ്ക്ക് ബന്ധമുണ്ടായിരുന്നതായും ഡോക്‌ലാം ഉള്‍പ്പെടെയുള്ള ഇന്ത്യ - ചൈന - ഭൂട്ടാന്‍ അതിര്‍ത്തി ഭാഗങ്ങളിലെ ഇന്ത്യന്‍ സേനാവിന്യാസത്തെ സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയെന്നും പൊലീസ് പറയുന്നു. മ്യാന്‍മര്‍ - ഇന്ത്യാ സേനാ സഹകരണത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഇയാള്‍ ചൈനീസ് ഇന്റലിജന്‍സിന് ചോര്‍ത്തി നല്‍കിയതായാണ് സംശയിക്കുന്നത്. ഓരോ വിവരങ്ങള്‍ കൈമാറുന്നതിനും ഏകദേശം 500 ഡോളര്‍ വീതം ഇയാള്‍ കൈപ്പറ്റിയിരുന്നുവെന്നും 2019 ഇത്തരത്തില്‍ 30 ലക്ഷം രൂപയാളം ഇയാള്‍ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. ഹവാല, ഷെല്‍ കമ്ബനികള്‍, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ തുടങ്ങിയവ വഴിയാണ് ഇയാള്‍ പണം കൈപ്പറ്റിയതത്രെ.

2010- 2014 സമയത്ത് ഗ്ലോബല്‍ ടൈംസില്‍ ശര്‍മ എഴുതിയിരുന്ന കോളങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ചൈനയിലെ കുന്‍മിംഗ് നഗരത്തില്‍ നിന്നും മൈക്കള്‍ എന്നയാള്‍ ശര്‍മയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് ശര്‍മയെ ഇയാള്‍ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു ചൈനീസ് മാദ്ധ്യമത്തിലേക്കുള്ള ഇന്റര്‍വ്യൂ എന്ന പേരിലാണ് ശര്‍മയെ ചൈനയില്‍ എത്തിച്ചത്. ഇതിന്റെ ചെലവുകളെല്ലാം വഹിച്ചിരുന്നത് മൈക്കള്‍ ആണ്. ഇവിടെ വച്ചാണ് മൈക്കിളും അയാളുടെ കീഴുദ്യോഗസ്ഥനായ ക്സോ എന്നയാളും ശര്‍മയോട് ഇന്ത്യ - ചൈന ബന്ധത്തെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. 2016 - 2018 സമയത്ത് മൈക്കളുമായി ശര്‍മയ്ക്ക് ബന്ധമുണ്ടായിരുന്നു. ലാവോസ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ വച്ച്‌ ഇവര്‍ കണ്ടുമുട്ടിയിട്ടുണ്ട്. കൂടാതെ ഇ - മെയില്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയും ഇവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറിയിരുന്നു.

2019 ജനുവരിയില്‍ കുന്‍മിംഗ് നഗരത്തില്‍ തന്നെയുള്ള ജോര്‍ജ് എന്ന പേരിലെ ചൈനീസ് ഉദ്യോഗസ്ഥനെയും ശര്‍മ പരിചയപ്പെട്ടു. കാഠ്മണ്ഡു വഴിയാണ് ശര്‍മ ജോര്‍ജിനെ കാണാന്‍ കുന്‍മിംഗില്‍ എത്തിയത്. ഇവിടെ വച്ച്‌ ദലൈലാമയെ സംബന്ധിച്ച വിവരങ്ങള്‍ എഴുതാനും തങ്ങള്‍ക്ക് കൈമാറാനും ജോര്‍ജ് ശര്‍മയോട് ആവശ്യപ്പെട്ടു. ഒരു ചൈനീസ് മീഡിയ കമ്ബനിയുടെ ജനറല്‍ മാനേജര്‍ എന്ന പേരിലാണ് ജോര്‍ജ് പരിചയപ്പെടുത്തിയത്. ഓരോ ആര്‍ട്ടിക്കിളിനും 500 ഡോളര്‍ വീതം പ്രതിഫലം വാഗ്ദാനം ചെയ്തു. പ്രതിഫലം സൗത്ത് ഡല്‍ഹിയിലെ മഹിപാലിപൂരില്‍ പ്രവര്‍ത്തിക്കുന്ന സഹോദര സ്ഥാപനം വഴി കൈമാറുമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. കള്ളപ്പേരുകളില്‍ പരിചയപ്പെടുത്തിയ ചൈനീസ് ദമ്ബതികളുടേതായിരുന്നു ഈ കമ്ബനി. ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടമായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ ചൈനീസ് പൗര ക്വിംഗ് ഷിയും നേപ്പാള്‍ പൗരന്‍ രാജ് ബൊഹ്റയും കൈകാര്യം ചെയ്തിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (3 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (3 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (3 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (3 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (5 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (5 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (7 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (7 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (7 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (7 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (7 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (8 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (8 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (9 hours ago)

Malayali Vartha Recommends