മനസ്സ് പറയുന്നതുപോലെ ജീവിക്കും! ചിട്ടകള്‍ക്ക് വിപരീതമായിരുന്ന എസ് പി ബിയുടെ ജീവിത രീതികൾ
ജീവിതത്തിൽ ചിട്ടകള്‍ക്ക് വിപരീതമായിരുന്നു എസ് പി ബിയുടെ രീതികൾ. ശാസ്ത്രീയ സംഗീതം പേടിക്കാതെ തന്നെ അദ്ദേഹം ശങ്കാരാഭരണത്തിലെ ഗാനങ്ങള്‍ പാടാൻ കഴിഞ്ഞു. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും.
സാധാരണ ഗായകര്‍ ചെയ്യുന്നതിന് നേർ വിപരീതമായിരുന്നു അദ്ദേഹത്തിന്റെ ചര്യകൾ. തണുത്ത ഭക്ഷണം കഴിക്കാന്‍ പാടില്ല, ഷുഗുര്‍ കൂടുതല്‍ ഉള്ളത് തൊണ്ടക്ക് പ്രശ്നമാവും, ഇടക്കിടെ ചൂടുവെള്ളം കുടിക്കണം എന്നൊക്കെ ചില ഗായകർ പിന്തുടർന്നുപോകുന്ന ചര്യകൾ ആണ്. എന്നാല്‍ അദ്ദേഹത്തിന് അത്തരത്തിലുള്ള യാതൊരു ചിട്ടകളും ഉണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം ഭക്ഷിക്കുക, പരമാവധി ജീവിതം ആസ്വദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മറ്റു പല കലാകാരന്മാരില്‍നിന്നു വ്യത്യസ്തമായി, ഒരുതരത്തിലുള്ള മുന്നൊരുക്കങ്ങളും കാര്‍ക്കശ്യങ്ങളുമില്ല. അദ്ദേഹം കഴിഞ്ഞയിടെ പറഞ്ഞു. ' 'എനിക്കു ചിട്ടകളൊന്നുമില്ല. മനസ്സ് പറയുന്നതുപോലെ ജീവിക്കുമെന്ന്.
സാധാരണ ഗായകര്‍ വേണ്ടെന്നു വയ്ക്കുന്ന സദ്യ, ചിക്കന്‍, ഐസ്‌ക്രീം, തണുത്ത ഭക്ഷണം, കോളകള്‍, തൈര്... തുടങ്ങിയവയോടൊന്നും എസ്‌പിബി ഒഴിവാക്കിയില്ല. ഒന്നാംതരം പുകവലിക്കാരനായിരുന്നു വര്‍ഷങ്ങളോളം. ടോയ്‌ലറ്റ് സീറ്റില്‍ പോലും പുകച്ചിരുന്ന ഒരാള്‍. ആ നില തുടര്‍ന്നാല്‍ അധികനാള്‍ ജീവിച്ചിരിക്കില്ല എന്ന സ്ഥിതി വന്നപ്പോള്‍ പല ശീലങ്ങളോടും വിടപറയുകയായിരുന്നു. വല്ലപ്പോളും മദ്യപിക്കാറുണ്ടെന്നതും അദ്ദേഹം മറച്ചുവെച്ചിരുന്നില്ല. എന്നാല്‍ റെക്കോര്‍ഡിങ്ങിനെ തലേന്ന് ഒരു പരിപാടിക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. പറഞ്ഞ സമയത്ത് തന്നെ സ്റ്റുഡിയോവില്‍ എത്തണമെന്നുള്ളത് എസ്‌പിബിക്ക് നിര്‍ബന്ധമായിരുന്നു.
വോക്കല്‍ കോഡിന് രണ്ടുതവണ ശസ്ത്രക്രിയ, പൊണ്ണത്തടി കുറയ്ക്കാനുള്ള ബെറിയാട്രിക് സര്‍ജറി, ഒട്ടേറെ മരുന്നുകള്‍... എന്നിട്ടും എസ്‌പി. തളർന്നില്ല. ഓരോ വയസ്സുകൂടുമ്ബോഴും ആ ശബ്ദത്തിന് മാധുര്യം കൂടുന്നുകയായിരുന്നു.. തനിക്കു ശമശീര്‍ഷനെന്നു വിശേഷിപ്പിക്കാവുന്ന യേശുദാസിന്റെ കാലുകള്‍ പരസ്യമായി കഴുകി പാദുകപൂജ ചെയ്യുകയുണ്ടായി ഒരിക്കല്‍ അദ്ദേഹം... കഴിഞ്ഞയിടെ സിംഗപ്പൂര്‍ പ്രോഗ്രാമിനിടയിലും പതിനായിരക്കണക്കായ കാണികളെ സാക്ഷിനിര്‍ത്തി അദ്ദേഹം യേശുദാസിന്റെ കാല്‍തൊട്ടു വന്ദിച്ചു. 'സംഗീതത്തിന്റെ സന്നിധി' എന്ന് യേശുദാസിനെ വിശേഷിപ്പിച്ചു.
എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു.കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഇവിടെ പൊതുദര്‍ശനം നടത്തുകയാണ്. ശനിയാഴ്‌ച രാവിലെ സത്യം തീയേറ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ഇവിടെയും കൊവിഡ് ചട്ടമനുസരിച്ചാകും ദര്‍ശനം അനുവദിക്കുക. ഉച്ചയോടെ ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.
ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഓഗസ്‌റ്റ് 14ഓടെ ഗുരുതരമായി. പിന്നീട് വെന്റിലേറ്ററിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. ഒപ്പം രോഗം ഭേദമാകാന്‍ പ്ളാസ്‌മാ തെറാപ്പിയും നടത്തി. തുടര്‍ന്ന് സെപ്‌തംബര്‍ 7ഓടെ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു.
എന്നാല്‍ അപ്പോഴും വെന്റിലേറ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില ഇന്നലെ വഷളാകുകയും ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha