അവിഹിത ബന്ധം കണ്ടെത്തിയതോടെ ഭാര്യയെ ക്രൂരമായി മർദിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ; വിചിത്രമായ വിശദീകരണവും
അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറംലോകമറിഞ്ഞതോടെ ന്യായീകരണവുമായി മധ്യപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മ്മ രംഗത്ത്. ''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമായി, 2008 മുതല്‍ അവള്‍ എനിക്കെതിരെ പരാതി പറയുന്നുണ്ട്. എന്നാല്‍ 2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള്‍ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. '' എന്നുമാണ് ഡി.ജി പുരുഷോത്തം ശര്‍മ്മയുടെ പ്രതികരണം.
മറ്റൊരു സ്ത്രീക്കൊപ്പം പിടിക്കപ്പെട്ടപ്പോള്‍ ഇത് മറച്ചുവയ്ക്കാന്‍ ഡി.ജി പുരുഷോത്തം ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി പുരുഷോത്തം എത്തിയത്. സംഭവത്തില്‍ ശര്‍മ്മയുടെ മകന്‍ ഡി.ജിപിക്ക് പരാതി നല്‍കി. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കഴുത്തില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. അടിയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ പിടിച്ചുമാറ്റണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha