വീട്ടുകാരെ എതിർത്ത് പ്രണയം അതിരുകടന്നു... ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛനും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ ചെയ്തത്... പോലീസ് അന്വേഷണത്തിൽ മാവിൻ തോട്ടത്തിൽ കുഴിച്ച് നിലയിൽ കണ്ടെത്തിയത്; അമ്പരന്ന് നാട്ടുകാർ
കർണാടക മഗഡി താലൂക്കിൽ 18കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പൊലീസ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛനും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തി മാവിൻ തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് കൃഷ്ണപ്പ (48), ബന്ധുക്കളായ ചേതൻ എന്ന യോഗി (21), പതിനേഴുകാരൻ എന്നിവരെ അറസ്റ്റ് ചെയ്തു.
ഒക്ടോബർ ഒമ്പതിനാണ് ബി.കോം വിദ്യാർത്ഥിയായ മകൾ ഹേമലതയെ കാണാനില്ലെന്ന് കൃഷ്ണപ്പ പൊലീസിൽ പരാതി നൽകിയത്.
അന്വേഷണം നടക്കുന്നതിനിടെ മകളെ തോട്ടത്തിൽ ചിലർ കണ്ടതായും മകളുടെ നിലവിളി കേട്ടതായും കൃഷ്ണപ്പ പൊലീസിനോട് പറഞ്ഞു.
തുടർന്ന് ഇവിടെ പരിശോധിച്ചപ്പോൾ കുഴിച്ചിട്ടനിലയിൽ മകളുടെ മൃതദേഹം കണ്ടെത്തിയെന്നും കൃഷ്ണപ്പ പറഞ്ഞു. മകളെ കൊന്നത് കാമുകനായ പുനീത് ആണെന്നും കൃഷ്ണപ്പ ആരോപിച്ചിരുന്നു. ഇതിനിടെ ഹേമലതയെ പുനീതും കൂട്ടാളികളും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സന്ദേശങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിലും പ്രചരിച്ചു. കൃഷ്ണപ്പയുടെ ബന്ധുക്കൾ തന്നെയാണ് ഹാഥ്‌രസ് സംഭവവുമായി താരതമ്യപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയത്.
എന്നാൽ അന്വേഷണത്തിൽ പുനീത് നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് കൃഷ്ണപ്പയെ വിശദമായി ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ദളിത് യുവാവിനെ പ്രണയിച്ചതിനാൽ മകളെ തോട്ടത്തിലേക്ക് കൊണ്ടുപോയി പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വെളിപ്പെടുത്തി.
മരണം ഉറപ്പിച്ച ശേഷം മൂവരും ചേർന്ന് കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha