Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത ഒമ്പത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

23 JANUARY 2021 10:11 PM IST
മലയാളി വാര്‍ത്ത

മംഗളൂരുവിലെ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലയാളി വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്തതും മലയാളി വിദ്യാര്‍ത്ഥികളാണ്. ശ്രീനിവാസ് കോളേജ് വളച്ചില്‍ കാമ്ബസിലെ ഒന്നാംവര്‍ഷ ബി ഫാം വിദ്യാര്‍ത്ഥിയായ കാസര്‍കോട് സ്വദേശി അഭിരാജ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഈ കോളേജില്‍ ഇതേ കോഴ്‌സിന് പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളായ ജിഷ്ണു (20), പി വി ശ്രീകാന്ത് (20), അശ്വന്ത് (20), സായന്ത് (22), അഭിരത്ത് രാജീവ് (21), പി രാഹുല്‍ (21), ജിഷ്ണു (20), മുഖ്താര്‍ അലി (19), മുഹമ്മദ് റസീം (20) എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റാഗിങ് കേസില്‍ അറസ്റ്റിലായ മുഴുവന്‍ വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നുള്ളവരാണ്.

അഭിരാജിനെ റാഗ് ചെയ്ത സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍,
പരാതിയിന്‍മേല്‍ നടപടിയെടുക്കാന്‍ കോളേജ് മാനേജ്‌മെന്റ് തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍
പൊലീസിനെ സമീപിച്ചത്.
ജനുവരി പത്തിന് ആയിരുന്നു കോളേജില്‍ വച്ച് അഭിരാജിനെയും സഹപാഠിയെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയത്. താടിയും മുടിയും വടിച്ചു കളയണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഭീഷണി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ഈ വിദ്യാര്‍ത്ഥികളെ ഇതേ വിധത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടാതെ, രണ്ടു വിദ്യാര്‍ത്ഥികളോടും സീനിയര്‍ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് അനുസരിച്ച് അഭിരാജും കൂട്ടുകാരും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്തെത്തി. ഇവിടെ എത്തിയതിനു പിന്നാലെ ഇവരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ചു വരുത്തിയ മറ്റ് നാല് ജൂനിയര്‍ വിദ്യാര്‍ത്ഥികളും അവിടെയുണ്ടായിരുന്നു. ഇവരെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിന് ഇരയാക്കി.
റാഗിംഗില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന അഭിരാജ് പഠനം നിര്‍ത്തി നാട്ടിലേക്ക് തിരികെ എത്തുകയും കോളേജിലേക്ക് പോകുന്നില്ലെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് വിവരം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ പരാതി നല്‍കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്ത് നടന്ന സംഭവമായതിനാല്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കോളേജ് മാനേജ്‌മെന്റ് കൈയൊഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എവിടെയായാലും റാഗിംഗിന് വിധേയരാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കോളേജിന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും റാഗിംഗിനെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends