ബിജെപിക്കാരെ അടിക്കാൻ നാവോങ്ങി സിപിഎം മുൻമന്ത്രി... ഒടുവിൽ നാട്ടുകാരുടെ വക മുട്ടൻ കല്ലേറും കൊണ്ടോടി..

ത്രിപുരയില്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിന് നേരെ ആക്രമണം അവിച്ചുവിട്ട് ജനങ്ങൾ.
ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളെ ഇളക്കിവിടാന്‍ ശ്രമിച്ചതിനെതിരെയാണ് ജനങ്ങൾ മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചത്.
ത്രിപുരയിലെ ശാന്തി ബസാറിലാണ് സംഭവം അരങ്ങേറിയത്. പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പമായിരുന്നു മണിക് ശാന്തി ബസാറിലെത്തിയത്.
കഴിഞ്ഞ ദിവസം പ്രദേശികമായി ഇവിടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് ഈ സംഭവത്തിന് രാഷ്ട്രീയ മുഖം നല്‍കാന്‍ സിപിഎം ശ്രമിച്ചു എന്നാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് മണിക് സര്‍ക്കാര്‍ സ്ഥലം സന്ദര്‍ശിച്ചത്.
ബിജെപിക്കാരാണ് നിങ്ങളെ ആക്രമിച്ചതെന്നും അവര്‍ക്കെതിരെ തിരിച്ചടിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ മണിക്ക് സര്‍ക്കാരും പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിയും ആവശ്യപ്പെട്ടു. തുടർന്ന് കാര്യങ്ങൾ വഷളായി.
എന്നാല്‍, ഇത് രാഷ്ട്രീയ സംഘര്‍ഷം അല്ലെന്ന നിലപാടാണ് നാട്ടുകാര്‍ സ്വീകരിച്ചിട്ടുള്ളത്. പോലീസില്‍ പരാതി കൊടുക്കാന്‍ തയാറാണെന്നും കായികമായി തിരിച്ചടിക്കാനില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
തുടര്‍ന്ന് പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റം ഉടലെടുക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
നാട്ടുകാര്‍ വടികളും കല്ലുകളും ഉപയോഗിച്ചാണ് മണിക് സര്‍ക്കാരിനെയും സിപിഎം ഗുണ്ടകളെയും എറിഞ്ഞോടിച്ചത്. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘർഷം നടത്തിയവരെ ലാത്തിച്ചാര്‍ജ് നടത്തി സ്ഥലത്തു നിന്നും ഓടിച്ചു വിടുകയും മണിക്ക് സര്‍ക്കാരിനെ സുരക്ഷയോടെ സ്ഥലത്തു നിന്നു മാറ്റുകയുമായിരുന്നു.
എന്നാല്‍, സിപിഎം വൃത്തങ്ങള്‍ ഈ സംഭവം ബിജെപിയും അക്രമമായാണ് ചിത്രീകരിക്കുന്നുണ്ടെന്നാണ് വിവരം. സിപിഎം പുറത്തുവിട്ട വീഡിയോയിലും മണിക് സര്‍ക്കാരിനെ നാട്ടുകാര്‍ എറിഞ്ഞ് ഓടിക്കുന്നത് വ്യക്തമായി കാണാവുന്നതാണ്. സംഭവത്തിന് പിന്നാലെ മണിക് സര്‍ക്കാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
കാള്‍ മാര്‍ക്‌സിന്റെ ജന്മവാര്‍ഷികം ആചരിച്ച മെയ് അഞ്ചിന് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ സംഘപരിവാര്‍ ആക്രമിച്ചിരുന്നെന്നും അക്രമ സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. അക്രമികൾ രണ്ടു വാഹനങ്ങളും നശിപ്പിച്ചെന്ന് ആരേപിച്ചിട്ടുണ്ട്.
ത്രിപുരയിലെ ജനങ്ങള്‍ കിട്ടിയ അവസരത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് ബിജെപിക്ക് വഴിയൊരുക്കുകയായിരുന്നു. ഇപ്പോഴത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാറാണ്. ഒരു കൗണ്‍സിലര്‍ പോലും ഇല്ലാത്ത ത്രിപുരയിലാണ് ബിജെപി ഭരണം പിടിച്ചത്.
https://www.facebook.com/Malayalivartha


























