കോവിഡ് വ്യാപനം രൂക്ഷം; ബീഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി, രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ
ബീഹാറില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 10 ദിവസത്തേക്ക് കൂടി നീട്ടിയാതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മെയ് 25 വരെയായിരിക്കും.
അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നുവെന്നും, ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം കുറയുന്ന ശുഭ സൂചനയാണ് ഉണ്ടായിട്ടുള്ളതെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
പത്ത് ദിവസം കൂടി ബീഹാറില്‍ ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും സഹായകമാകുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്ര സർക്കാർ ജൂൺ ഒന്നുവരെ ലോക്ക്ഡൗൺ നീട്ടി. സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണമാണ് മഹാരാഷ്ട്ര ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.
സംസ്ഥാനത്തെ കോവിഡ് കേസുകളുടെ നിരക്ക് രാജ്യത്തിന്റെ കോവിഡ് നിരക്കിന്റെ പകുതിയാണ്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന ജില്ലകളുള്ളതിനാല്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു.
https://www.facebook.com/Malayalivartha