രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 37 ജഡ്‌ജിമാർ; കണക്കുകൾ നിരത്തി സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്, മരിച്ചവരിൽ സുപ്രീം കോടതി ജഡ്‌ജിമാരും ഉൾപ്പെടും
രാജ്യത്ത് കൊവിഡ്-19 വ്യാപനവും മരണവും രൂക്ഷമായി തുടരുന്ന സാഹചര്യം ജുഡീഷ്യറിയെ ഗുരുതരമായി ബാധിച്ചെന്ന് ചീഫ് ജസ്‌റ്റിസ് എൻ. വി രമണ അറിയിച്ചു. രാജ്യത്ത് ഇതുവരെ 37 ജഡ്‌ജിമാർ കൊവിഡ് ബാധിച്ച് മരിച്ചെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ജഡ്‌ജിമാരിലും കൊവിഡ് സ്ഥിതീകരിക്കുകയുണ്ടായി. 34 വിചാരണ കോടതി ജഡ്‌ജിമാരും 3 ഹൈക്കോടതി ജഡ്‌ജിമാരും കൊവിഡ് ബാധിച്ച് മരണപെട്ടു. രാജ്യത്തെ വിചാരണ കോടതികളിലെ 2,768 ജഡ്‌ജിമാർക്കാണ് കൊവിഡ് ബാധിച്ചപ്പോൾ 106 ഹൈക്കോടതി ജഡ്‌ജിമാർ രോഗബാധിതരായി. സുപ്രീം കോടതിയിലെ ആറ് ജഡ്‌ജിമാരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി.
കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കോടതി നടപടികൾ ഓൺലൈൻ മുഖേനെ നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് കൊവിഡ് ജുഡീഷ്യറിയുടെ പ്രവർത്തനത്തെ പോലും ബാധിച്ചെന്ന് ചീഫ് ജസ്‌റ്റീസ് പറഞ്ഞത്.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് കേസുകളുടെ ആകെ എണ്ണം 2,37,03,665 ആയി ഉയർന്നു. 37,10,525 സജീവ കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,97,34,823 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2,58,317 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായത്. 17,72,14,256 പേരാണ് ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha