വാക്സിനേഷൻ ഇല്ലാത്ത സാഹചര്യത്തിൽ വാക്സിനേഷന്‍ ചെയ്യാന്‍ പറയുന്ന ഡയലര്‍ ട്യൂണ്‍ എന്തിനാണ്? കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈകോടതി

രാജ്യത്ത് വാക്സിനില്ലാതെ വാസ്‌സിനെടുക്കാൻ പറയുന്ന കേന്ദ്ര സർക്കാരിന്റെ ഡയലർ ട്യൂൺ അരോചകരമെന്ന് കേന്ദ്രസർക്കാർ. മതിയായ വാക്സിന്‍ ഇല്ലാത്തപ്പോള്‍ വാക്സിന്‍ എടുക്കാന്‍ പറയുന്ന അലോസലപ്പെടുത്തുന്ന സന്ദേശം കേള്‍പ്പിക്കുന്നത് എത്രകാലം തുടരുമെന്ന് കോടതി ചോദിക്കുകയും ചെയ്തു;
ഒരാള്‍ വിളിക്കുള്‍ ഫോണില്‍ അലോസലപ്പെടുത്തുന്ന ഈ സന്ദേശം നിങ്ങള്‍ കേള്‍പ്പിക്കുന്നു. ജനങ്ങള്‍ക്ക് നിങ്ങള്‍ വാക്സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ അവരോടു പറയുന്നു വാക്സിന്‍ എടുക്കൂ എന്ന്. വാക്സിനേഷന്‍ ഇല്ലാതിരിക്കുമ്ബോള് ആര്‍ക്കാണ് വാക്സിന്‍ നല്‍കുക. എന്താണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.
വാക്സിനെടക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശം ഒന്നിലധികം പ്രാവശ്യം കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ തയാറാക്കണമെന്നും കോടതി പറഞ്ഞു. എല്ലാവര്ക്കും വാക്സിന്‍ നല്‍കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വിപിന്‍ സാന്‍ഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. വീണ്ടും കേസ് പരിഗണിക്കുമ്ബോള്‍ ഈ വിഷയത്തില്‍ കേന്ദ്രം മേയ് 18ന് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
ഓക്സിജന്‍ സിലണ്ടര്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വാക്സിനേഷന്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യാനാകുന്ന ചെറിയ പ്രോഗ്രാമുകള്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി ടെലിവിഷന്‍ അവതാരകരെയോ സംവിധായകരെയോ ഉപയോഗിക്കാവുന്നതാണെന്നും കോടതി സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























