വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രചാരത്തിൽ... ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.... രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ സൈറ്റുകളിലോ, ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം എന്ന് ആരോഗ്യ വകുപ്പ്

കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് മുന്നറിയിപ്പ് നൽകുന്നത്. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം.
ആധാര്‍ നമ്പർ , ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ സുപ്രധാന വ്യക്തിഗത വിവരങ്ങള്‍ തേടിയുള്ള കോളുകള്‍ വരുന്നതായുള്ള പരാതി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വ്യാജ കൊവിൻ
ആപ്ലിക്കേഷനുകളെ കുറിച്ച് അറിയുന്നത്
രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ സൈറ്റുകളിലോ, ആപ്പുകളിലോ ആണെന്ന് ഉറപ്പാക്കണം. വൈറൽ എസ്.എം.എസുകളിലൂടെയാണ് ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത്. എസ്.എം.എസിലുണ്ടാകുന്ന ലിങ്കിൽ ക്ലിക്കിൽ ചെയ്യുന്നതോടെ ചില ആപ്പുകൾ ഫോണുകളിൽ ഇൻസ്റ്റാൾ ആവുകയും ഫോണിലുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുന്നത്.
കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷനുകൾ നടത്താമെന്ന് വ്യാജമായി അവകാശപ്പെടുന്ന ഫിഷിംഗ്, വ്യാജ ഡൊമെയ്നുകൾ, ഇ മെയിലുകൾ, എസ്.എം.എസുകൾ, ഫോൺ കോളുകൾ എന്നിവയിലെല്ലാം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ആളുകളെ രജിസ്റ്റര്‍ ചെയ്യുന്നതിനോ വാക്സിനേഷന്‍ നല്‍കുന്നതിനോ ആരോഗ്യവകുപ്പ് ആരെയും കോള്‍ ചെയ്യാറില്ല. സൈബര്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ വാക്‌സിന്‍ രജിസ്ട്രേഷന്‍റ പേരില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുത്.
സംസ്ഥാനത്തു 18 വയസ്സ് മുതൽ ഉള്ളവർക്ക് കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനിടയിലാണ് ഇത്തരമൊരു വാർത്ത ആശങ്ക ഉണ്ടാക്കുന്നത്
കൊവിഡ് വാക്സിൻ സംഭരണം, വിതരണം, ആളുകളിലേക്ക് എത്തിക്കൽ മുതൽ സൂക്ഷിച്ചുവയ്ക്കുന്നത് വരെയുള്ള വിവരങ്ങൾ ഇപ്പോൾ കോവിൻ ആപ്ലിക്കേഷൻ വഴിയാണ് ചെയ്യുന്നത് . കൃത്യമായി എല്ലാവരിലേക്കും എത്തി വാക്സിൻ വിതരണം കാര്യക്ഷമമാക്കാൻ ഈ ആപ്ലിക്കേഷൻ വഴി കഴിയുമെന്നാണ് കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്.
എത്ര പേർക്ക്, എവിടെയൊക്കെ വച്ച്, ഏതെല്ലാം രീതിയിൽ വാക്സിൻ നൽകിയെന്ന കാര്യം കൃത്യമായി തത്സമയം ഈ ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട് . മുൻഗണനാക്രമത്തിൽ ആർക്കെല്ലാം വാക്സിൻ നൽകണമെന്നും, എപ്പോഴാണ് അവർക്ക് വാക്സിൻ നൽകേണ്ടതെന്ന സമയക്രമവും, ഇതിന് ആര് മേൽനോട്ടം വഹിക്കുമെന്നും ഈ ആപ്ലിക്കേഷനിലുണ്ടാകും.
സംസ്ഥാനങ്ങളിൽ നിന്ന് വിവരം ശേഖരിക്കുന്നതിനൊപ്പം, കേന്ദ്ര ആരോഗ്യമന്ത്രാലയവും, ഐസിഎംആറും, ആയുഷ്മാൻ ഭാരത് പദ്ധതിയുമെല്ലാം ഒപ്പം ചേർന്നാണ് ഈ ആപ്ലിക്കേഷന്‍റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് .
ഇമ്മ്യൂണൈസേഷൻ ഷെഡ്യൂളും, എവിടെ വച്ചാകും വാക്സിൻ നൽകുകയെന്നതും, ആരാണ് വാക്സിൻ നൽകുകയെന്നതും ഈ ആപ്ലിക്കേഷനിലൂടെ അറിയാം... വാക്സിന്‍റെ രണ്ട് ഡോസുകൾ നൽകിക്കഴിഞ്ഞാൽ ഈ ആപ്ലിക്കേഷൻ വഴി തന്നെ ഇമ്മ്യൂണൈസേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്നുണ്ട്.
കൊവിൻ ആപ്പിലൂടെയും , ആരോഗ്യസേതു ആപ്പിലൂടെയും, കോവിൻ വെബ്സൈറ്റിലൂടെയും, ഗ്രാമങ്ങളിലെ സേവാകേന്ദ്രങ്ങളിൽ നേരിട്ട് ചെന്നും വാക്‌സിനേഷനായി റെജിസ്റ്റർ ചെയ്യാം. ഇതല്ലാതെ മറ്റ് അപ്ലിക്കേഷനുകൾ വാക്സിൻ രെജിസ്ട്രേഷനു വേണ്ടി ഉപയോഗിക്കരുത്
https://www.facebook.com/Malayalivartha


























