ഐടി മാർഗ നിർദ്ദേശം ഉടൻ നടപ്പാക്കണം; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം, നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ പുതുക്കിയ ഐടി നയങ്ങൾ അനുസരിക്കാൻ ട്വിറ്ററിന് അവസാനമായി ഒരവസരംകൂടി നൽകാൻ കേന്ദ്ര സർക്കാർ. നയങ്ങൾ ഇനിയും ട്വിറ്റർ അംഗീകരിച്ചില്ലെങ്കിൽ ‘അനന്തരഫലങ്ങള്‍’ ഉണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പു നൽകി. നിയമത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നിതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു.
ഐടി മന്ത്രാലയം ഇടപെട്ടതോടെയാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ട് ഏറെ നാളായി നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലൂ ടിക് ട്വിറ്റര്‍ നീക്കിയത്. എന്നാല്‍ ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് 'ബ്ലൂ ടിക്' ട്വിറ്റര്‍ നീക്കം ചെയ്തു. അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതിന് വേണ്ടി ട്വിറ്റർ സ്വീകരിക്കുന്ന മാർഗമാണ് ബ്ളൂ ടിക്ക്. ഇതുവഴി ട്വിറ്റർ ഉപയോഗിക്കുന്ന ഒരാൾ നേരിട്ട് വ്യക്തിയുമായി സംസാരിക്കാനും ആധികാരികത ഉറപ്പാക്കാനും കഴിയുന്നതാണ്.
എന്നാല്‍ ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് നടത്തുന്ന @VPSecratariat എന്ന ഇന്ത്യയുടെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക അക്കൗണ്ടിന് ഇപ്പോഴും ബ്ലൂ ടിക്ക് നൽകിയിട്ടുണ്ട്. അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലോ, പേരോ വിവരങ്ങളോ മാറ്റിയാലോ, പദവിയിൽ നിന്ന് മാറിയാലോ അക്കൗണ്ടിലെ ബ്ളൂ ടിക്ക് സ്വമേധയാ നീക്കാൻ ട്വിറ്ററിന് അവകാശമുണ്ട്...
നായിഡുവിന്റെ സ്വകാര്യ അക്കൗണ്ടില്‍ 1.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 2020 ജൂലൈ 23 ന് ആണ് അവസാന പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ അക്കൗണ്ട് ആക്റ്റീവ് അല്ലാത്തതിനാലാണ് ബ്ലൂ ടിക് എടുത്തു മാറ്റിയെന്നാണ് ട്വിറ്ററിന്റെ പ്രതികരണം. അതേസമയം ഇന്ത്യയുടെ വൈസ് പ്രസിഡന്റിന്റെ അക്കൗണ്ടില്‍ 931,000 ല്‍ അധികം അനുയായികളുണ്ട്.
പൊതുവെ ട്വിറ്റർ ബ്ലൂ ടിക്ക് നൽകുന്ന നൽകുന്നത് സർക്കാർ പദവിയിലുളളവർ, സർക്കാരിന്റെ കമ്പനികൾ, ബ്രാന്റുകൾ, സ്വകാര്യ സംഘടനകൾ, മാദ്ധ്യമ സ്ഥാപനങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, സിനിമ,സ്‌പോർട്‌സ്, ആക്‌ടിവിസ്‌റ്റുകൾ, രാഷ്‌ട്രീയ പ്രവർത്തകർ, സമൂഹത്തിലെ മറ്റ് പ്രധാന വ്യക്തിത്വങ്ങൾ എന്നിവർക്കാണ്. ഇവരുടെ പ്രൊഫൈൽ വെരിഫൈ ചെയ്‌തതാണെന്നും തെളിയിക്കാനാണിത്.
https://www.facebook.com/Malayalivartha


























