കേരളത്തിൽ നിന്നും ഏഴാം ക്ലാസുകാരിയുടെ ആ പരാതി: മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി: ഗ്രാമത്തിലുള്ള എല്ലാ കുട്ടികൾക്കും ഇനി ഇന്റർനെറ്റ്

കേരളത്തിൽ നിന്നും ഏഴാം ക്ലാസുകാരിയുടെ പരാതി.... പരിഭവം മനസ്സറിഞ്ഞു കേട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി... ഉടൻതന്നെ ഏഴാം ക്ലാസുകാരിയുടെ ഗ്രാമത്തിൽ ആ കാര്യം നടപ്പിലാക്കി...... രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി.....
തന്റെ വില്ലേജിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ഏഴാംക്ലാസുകാരി ദക്ഷിണ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ചർച്ചയായിരുന്നു. ഇപ്പോഴിതാ ദക്ഷിണയുടെ ഇന്റർനെറ്റില്ലെന്ന പ്രശ്‌നത്തിന് പരിഹാരം വന്നിരിക്കുകയാണ്.
ദക്ഷിണയുടെ ഗ്രാമത്തിൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ ആവശ്യം നിറവേറ്റുകയാണ് റിലയൻസ് ജിയോ.
തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആടുവല്ലി ഗ്രാമത്തിലാണ് ദക്ഷിണ എന്ന കൊച്ചുമിടുക്കി താമസിക്കുന്നത്. തനിക്കുവേണ്ടി മാത്രമല്ല സ്ഥലത്തെ കുട്ടികൾക്കെല്ലാർക്കും വേണ്ടിയാണ് ദക്ഷിണ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. പഠനം ഓൺലൈൻ ആയതോടെ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നും ടവർ സ്ഥാപിക്കാൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണമെന്നും ദക്ഷിണ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ ഗ്രാമത്തിൽ ടവർ സ്ഥാപിക്കുന്നതിനായി പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷൻ നിരവധി തവണ ബിഎസ്എൻഎല്ലിനെയും മറ്റ് സ്വകാര്യ മൊബൈൽ കമ്പനിയേയും സമീപിച്ചിരുന്നു. അവസാനം മൊബൈൽ ടവർ സ്ഥാപിക്കുന്നതിനായി ഒരു സ്വകാര്യ കമ്പനി അസോസിയേഷനുമായി കരാറിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ കമ്പനി തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ദക്ഷിണ കത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി നേടുന്നതിൽ കാലതാമസമുണ്ടായതിനാൽ കരാറിൽ ഏർപ്പെട്ട കമ്പനി പിന്മാറുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് ഇക്കാര്യം ദക്ഷിണയെ അറിയിച്ചത്.
മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം ടവർ സ്ഥാപിക്കാൻ റിലയൻസ് ജിയോ തയ്യാറാവുകയായിരുന്നു. പ്രധാനമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്നാണ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഇടപെട്ടതും പ്രശ്‌നത്തിന് ഉടൻ പരിഹാരമായതും. ഇതിനായി ദക്ഷിണയുടെ പ്രദേശം ജിയോ സന്ദർശിക്കുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ദക്ഷിണയ്ക്കും സുഹൃത്തുകൾക്കും ഇനി ക്ലാസുകൾ നഷ്ടപ്പെടില്ലെന്നും റിലയൻസ് വക്താവ് പറഞ്ഞു.
രണ്ടുദിവസം മുന്നേ ആയിരുന്നു തന്റെ ഹോം വർക്കിനെ കുറിച്ച് പരാതി പറഞ്ഞ് കശ്മീർ കുരുന്നിന്റെ വിഷയത്തിൽ ഉടനടി പരിഹാരം കണ്ടത്.
https://www.facebook.com/Malayalivartha

























