അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ? പഞ്ചാബ് സർക്കാരിന്റെ കള്ളക്കളി പൊളിച്ചടുക്കി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി....

പഞ്ചാബ് സർക്കാരിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക ആരോപണങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്. വാക്സിനിൽ കാണിച്ച തിരിമറിയും കൊള്ളലാഭവും ദേശീയ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.
എന്നാലിപ്പോൾ അതിൻരെ തുടർച്ചയായി മറ്റൊരു ആരോപണം കൂടി ചാർത്തി നൽകിയിരിക്കുകയാണ്. കോവിഡ് വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന വിലയ്ക്ക് വിറ്റ് പഞ്ചാബ് സർക്കാർ ലാഭമുണ്ടാക്കിയെന്നാണ് ഇപ്പോൾ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ആരോപിക്കുന്നത്.
ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്സിൻ പഞ്ചാബ് സർക്കാർ ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ്. 309 രൂപയ്ക്ക് വാങ്ങുന്ന കോവിഷീൽഡ് വാക്സിൻ പഞ്ചാബ് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് 1560 രൂപയ്ക്കാണ് വിറ്റതെന്നും ഹർദീപ് സിങ് പുരി വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തുകയുണ്ടായിരുന്നു.
4.29 ലക്ഷം ഡോസ് കോവിഷീൽഡ് 13.25 കോടി രൂപയ്ക്കാണ് പഞ്ചാബ് വാങ്ങിയത്. ഒരു ഡോസിന് ശരാശരി തുക 309 രൂപ. 4.70 കോടി രൂപ ചെലവഴിച്ച് 1,14,190 ഡോസ് കോവാക്സിനും സംസ്ഥാനം വാങ്ങിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ശരാശരി തുക 412 രൂപയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു.
കേന്ദ്രസർക്കാർ 50 ശതമാനം കോവിഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. എന്നാൽ സ്വന്തമായി വാങ്ങുന്ന വാക്സിനിൽ സംസ്ഥാനങ്ങൾ ലാഭമുണ്ടാക്കുകയാണെന്നും ഹർദീപ് സിങ് പുരി ആരോപിക്കുകരയുണ്ടായി.
കേന്ദ്ര വാക്സിൻ നയത്തിനെതിരേ തുടർച്ചയായി പ്രതികരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കേന്ദ്രമന്ത്രി വിമർശിക്കാൻ മറന്നില്ല. രാജ്യത്തു കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയിലും വാക്സീന്റെ ദൗർലഭ്യത്തിലും വാക്സിനേഷന്റെ വേഗക്കുറവിലും ആശങ്ക പങ്കുവയ്ക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു മറുപടി ഉടൻ തന്നെ നൽകിയിരുന്നു.
നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എവിടെയെന്നാണ് രാഹുൽ ചോദ്യമുന്നയിച്ചത്. രാജസ്ഥാനിൽ ഇത് മാലിന്യങ്ങളിൽ വലിച്ചെറിയുകയാണെന്നും പഞ്ചാബിൽ ആളുകൾ അതു വിറ്റ് ലാഭമുണ്ടാക്കുകയാണെന്നും പരിഹസിച്ചാണ് ഹർദീപ് സിങ് പുരി മറുപടി നൽകിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്, ‘നമ്മുടെ കുട്ടികൾക്കു വാക്സീനെവിടെ എന്നാണു രാഹുൽ ഗാന്ധി ചോദിക്കുന്നത്. വാക്സീനിൽനിന്നു ലാഭമെടുക്കുകയും പിന്നീട് അവ പാഴാക്കി കളയുകയുമാണു രാജസ്ഥാനിലും പഞ്ചാബിലും ചെയ്യുന്നത്.
ഇതാണു കോൺഗ്രസിന്റെ സംസ്കാരം’ എന്നാണ് ഹർദീപ് സിങ് പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 40,000 ഡോസ് കോവാക്സിൻ വാക്സീൻ വലിയ ലാഭത്തിൽ പഞ്ചാബിലെ അമരീന്ദർ സിങ് സർക്കാർ വിറ്റതായി മുഖ്യപ്രതിപക്ഷമായ അകാലി ദൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
‘400 രൂപയ്ക്ക് ഒരു ഡോസ് വാക്സീൻ വാങ്ങുന്ന സർക്കാർ 660 രൂപ ലാഭമെടുത്ത് 1060 രൂപയ്ക്കു സ്വകാര്യ ആശുപത്രികൾക്കു മറിച്ചു വിൽക്കുന്നു. ആശുപത്രികൾ ഡോസിന് 1560 രൂപയാണു ജനങ്ങളിൽനിന്ന് ഈടാക്കുന്നത്’– അകാലി ദൾ നേതാവ് സുഖ്ബിർ ബാദൽ പറഞ്ഞു.
വിവാദമായതോടെ 18–44 പ്രായക്കാർക്കു സ്വകാര്യ ആശുപത്രികളിൽനിന്നുള്ള വാക്സിനേഷൻ പഞ്ചാബ് നിർത്തിവച്ചു. രാജസ്ഥാൻ 11.5 ലക്ഷം ഡോസ് വാക്സീൻ പാഴാക്കിയതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























