കുട്ടികളിലെ വാക്സിന് പരീക്ഷണം; ഏഴ് പേര്‍ക്ക് കൂടി കോവാക്സിന് ആദ്യ ഡോസ് നല്‍കി, രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു

കുട്ടികളിലെ വാക്സിന് പരീക്ഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഏഴ് പേര്‍ക്ക് കൂടി കോവാക്സിന് ആദ്യ ഡോസ് നല്‍കിയതായി റിപ്പോർട്ട്. പട്ന എയിംസിലാണ് കുട്ടികള്‍ക്ക് വാക്സിെന്റ ആദ്യ ഡോസ് നല്‍കിയിരിക്കുന്നത്. ജൂണ്‍ മൂന്നിാണ് ഇവിടെ വാക്സിന് പരീക്ഷണം തുടങ്ങിയത് തന്നെ. ആദ്യ ദിവസം മൂന്ന് പേര്‍ക്കാണ് വാക്സിന് നല്‍കിയത്. രാജ്യത്ത് ഏറെ പ്രതീക്ഷ നൽകി രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലെ വാക്സിന് പരീക്ഷണമാണ് പുരോഗമിക്കുന്നത്.
ആരോഗ്യപരിശോധനക്ക് ശേഷമാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് തന്നെ. ഇത്തരത്തില്‍ 21 കുട്ടികളെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 12 പേരില്‍ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. ബാക്കിയുള്ള ഒമ്ബത് പേരില്‍ ഏഴ് പേര്‍ക്കാണ് കോവാക്സിെന്റ ആദ്യ ഡോസ് നല്‍കിയത്. പട്ന എയിംസില്‍ ഇതുവരെ 10 കുട്ടികള്‍ക്ക് കോവാക്സിന് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. 28 ദിവസങ്ങള്‍ക്ക് ശേഷം ഇവര്‍ക്ക് രണ്ടാം ഡോസും നല്‍കും. 100 കുട്ടികള്‍ക്കെങ്കിലും വാക്സിന് നല്‍കുകയാണ് ലക്ഷ്യമെന്ന് പട്ന എയിംസ് അധികൃതര്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്‌ചയായി പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളാണ് അനുകൂലമായിരിക്കുന്നത്. പുതിയ കേസുകൾ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെങ്കിലും മരണനിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പുതിയ കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതോടെ ഇന്ത്യയിൽ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,88,09,339 ആയി ഉയർന്നു. കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന ഡൽഹിയടക്കമുള്ള സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങളാണ് പുതിയ കേസുകൾ കുറയുന്നതിന് കാരണമായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























