ആഭ്യന്തര വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവർക്ക് ടെസ്റ്റ് വേണ്ടാ! ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി

ആഭ്യന്തര വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്... യാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയില്‍നിന്നു രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരെ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കുകയുണ്ടായി. ഇതു സംബന്ധിച്ച ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തു മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ കൊവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടത്തുന്നവരോടാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം ചോദിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ തന്നെ ഓരോ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരോട് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട് എന്നതാണ്. എന്നാല്‍ രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളില്‍ വാക്സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയം വിവേചനപരമായിരിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൂടെ കൊവിഡ്-19നെതിരായ വാക്‌സിനേഷൻ ആരംഭിച്ചതോടെ കൊവിൻ പോർട്ടലിൽ സൗകര്യമുള്ള ഒരു വാക്‌സിനേഷൻ സമയവും, ദിവസവും (സ്ലോട്ട്) കണ്ടെത്തുക ഏറെ ശ്രമകരമായ പ്രവർത്തിയായിട്ടുണ്ട്. ധാരാളം ജനങ്ങൾ ഇപ്പോൾ വാക്സിനേഷനായി സ്ലോട്ടുകൾ തിരഞ്ഞെടുക്കുന്നുണ്ട്. ഇതിനിടെ കൊവിൻ പോർട്ടലിൽ ഒഴിവുള്ള സ്ലോട്ടുകൾ ഓരോന്നോരോന്നായി തപ്പിയെടുക്കുക എളുപ്പമല്ല. അതെ സമയം ഈ പ്രവർത്തി ലഘൂകരിക്കുന്ന ധാരാളം വെബ്‌സൈറ്റുകൾ വിവിധ ഡെവലപ്പർമാർ തയ്യാറാക്കിയിട്ടുണ്ട്. കൊവിൻ പോർട്ടലിൽ രെജിസ്റ്റർ ചെയ്യുന്നത് വേഗത്തിലാക്കാൻ ഈ വെബ്‌സൈറ്റുകൾ നിങ്ങളെ സഹായിക്കുന്നതായിരിക്കും.
ടെലിഗ്രാം ചാറ്റ് പോലെ ഒഴിവുള്ള സ്ലോട്ടുകളെപ്പറ്റി നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് അയയ്ക്കും വിധമാണ് ഈ വെബ്‌സൈറ്റുകൾ ഒരുക്കിയിരിക്കുന്നത്. കൊവിൻ പോർട്ടലിൽ രെജിസ്റ്റർ ചെയ്യുന്ന പ്രവർത്തി തന്നെ ലളിതം എന്നിരിക്കെ ഇത്തരം വെബ്‌സൈറ്റുകൾ ഒഴുവുള്ള സ്ലോട്ടുകളെപ്പറ്റിയുള്ള വിവരങ്ങൾ നൽകി രെജിസ്ട്രേഷൻ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ സഹായിക്കുന്നു. ഒഴിവുള്ള സ്ലോട്ടുകൾ മനസ്സിലാക്കാൻ മാത്രമേ ഈ തേർഡ് പാർട്ടി വെബ്‌സൈറ്റുകൾ സഹായിക്കൂ.
രെജിസ്റ്റർ ചെയ്യാൻ കൊവിൻ പോർട്ടലിൽ തന്നെ കയറണം.ഡെവലപ്പർ ആയ അമിത് അഗർവാൾ ആണ് ഓപ്പൺ സോഴ്സ് വാക്‌സിൻ ട്രാക്കർ ആയ കൊവിഡ്-19 വാക്‌സിൻ ട്രാക്കർ ഫോർ ഇന്ത്യയ്ക്ക് പിന്നിൽ. നിങ്ങളുടെ തൊട്ടടുത്തുള്ള വാക്‌സിനഷൻ കേന്ദ്രത്തിലെ ഒഴിവുള്ള സ്ലോട്ട് മനസ്സിലാക്കി നിങ്ങൾക്ക് നോട്ടിഫിക്കേഷൻ അയക്കുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























