പഞ്ചാബില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമ മുഖ്യന്‍ അറസ്റ്റിൽ; ഫിറോസ്പുര്‍ സ്വദേശി ഹര്‍പ്രീത് സിംഗിനെയായിരുന്നു പഞ്ചാബ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്
പഞ്ചാബില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമ മുഖ്യന്‍ അറസ്റ്റിലായിരിക്കുകയാണ്. ഫിറോസ്പുര്‍ സ്വദേശി ഹര്‍പ്രീത് സിംഗിനെയായിരുന്നു പഞ്ചാബ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് എത്തുന്ന ഭീകരര്‍ക്ക് ഇയാള്‍ പണവും മറ്റ് സഹായങ്ങളും നല്‍കാറുള്ളതായി അന്വേഷണ സംഘം വ്യക്തമാക്കി.
ജോഗ്വാള്‍ ഗ്രാമത്തിലെ ഗ്രാമ മുഖ്യനാണ് ഹര്‍പ്രീത് സിംഗ്. അടുത്തിടെ ഭീകര വിരുദ്ധ സ്‌ക്വാഡിന് പാക് ചാര സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ സംഘം ഹര്‍പ്രീതിനെ നിരീക്ഷിച്ചു. ഐഎസ്ഐയുമായുള്ള ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ച ഭീകര ബന്ധം കണ്ടെത്തിയതോടെ രണ്ട് പേരെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു . ഇവരില്‍ നിണ്ണുംക് ഹര്‍പ്രീത് സിംഗിനെക്കുറിച്ചുള്ള വിവരം കിട്ടുകയായിരുന്നു. . പാകിസ്ഥാനിലെ സുഹൃത്തായ ഹര്‍വീന്ദര്‍ സിംഗിലൂടെ ഇയാള്‍ ഐഎസ്ഐയ്ക്കായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിവരം.
ഭീകരര്‍ക്ക് സഹായം നല്‍കുക മാത്രമല്ല പാകിസ്ഥാനില്‍ നിന്നും നിരവധി തവണ ഹര്‍പ്രീത് ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടി. രാജ്യത്തേക്ക് കടത്തിയത് എ.കെ 47 തോക്കുകളും ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളുമാണ്. രാജ്യാന്തര ലഹരിക്കടത്ത് സംഘങ്ങളുമായും ഹര്‍പ്രീതിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
https://www.facebook.com/Malayalivartha