ഭാര്യയുടെ പേരിലെ 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാൻ ഭർത്താവ് കണ്ടത് ആ മാർഗം.. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും ബന്ധുവും കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ഒടുവിൽ തെളിഞ്ഞു..
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും ബന്ധുവും കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. രാജസ്ഥാന്‍ ജയ്പുര്‍ സ്വദേശിയായ ശാലു ദേവി(32) ബന്ധുവായ രാജു(36) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ശാലുദേവിയുടെ ഭര്‍ത്താവ് മഹേഷ് ചന്ദ്ര, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുകേഷ് സിങ് റാത്തോഡ്, ഇയാളുടെ കൂട്ടാളികളായ രാകേഷ് കുമാര്‍, സോനു സിങ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശാലുവിന്റെ പേരിലുള്ള 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ഭര്‍ത്താവ് മഹേഷ് ചന്ദ്രയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ അഞ്ചാം തീയതി ബൈക്കില്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ശാലുദേവിയും ബന്ധുവായ രാജുവും കാറിടിച്ച് മരിച്ചത്. സംഭവം സാധാരണ വാഹനാപകടമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് സംശയമുണര്‍ന്നു. വാഹനം മനഃപൂര്‍വ്വം ഇടിപ്പിച്ചതാണെന്ന സംശയം ബലപ്പെട്ടതോടെ വാഹനത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് നാലുമാസം മുമ്പ് ശാലുദേവിയുടെ പേരില്‍ ഭര്‍ത്താവ് 1.90 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായും കണ്ടെത്തിയത്.
https://www.facebook.com/Malayalivartha