Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

വുഹാനിലെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂണ്‍ നായകളില്‍ നിന്നാണ് കൊവിഡ് വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെയും മാര്‍ക്കറ്റിലുണ്ടായിരുന്ന റാക്കൂണ്‍ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ അവകാശപ്പെട്ടു.

18 MARCH 2023 11:14 AM IST
മലയാളി വാര്‍ത്ത


കൊവിഡ് 19 മഹാമാരിയുടെ ഉത്ഭവ സിദ്ധാന്തങ്ങളിലേക്ക് പുതിയ ഒരു റിപ്പോര്‍ട്ട് കൂടി. വുഹാനിലെ ഹ്വനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ വില്പനയ്ക്ക് വച്ചിരുന്ന റാക്കൂണ്‍ നായകളില്‍ നിന്നാണ് കൊവിഡ് വൈറസ് പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസിനെയും മാര്‍ക്കറ്റിലുണ്ടായിരുന്ന റാക്കൂണ്‍ നായകളെയും ബന്ധിപ്പിക്കുന്ന ജനിതക വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഒരു കൂട്ടം അന്താരാഷ്ട്ര ഗവേഷകര്‍ അവകാശപ്പെട്ടു.

വവ്വാലില്‍ നിന്ന് ഉത്ഭവിച്ച വൈറസ് വുഹാനില്‍ അനധികൃത വന്യജീവി വ്യാപാര മാര്‍ക്കറ്റിലെ ഒരു സ്പീഷീസില്‍ നിന്നാകാം മനുഷ്യനിലേക്ക് കടന്നതെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ ഈ സ്പീഷീസ് ഏതാണെന്നതിന് കൃത്യമായ ഉത്തരമില്ല. 2020 ജനുവരിയില്‍ ഹ്വനാന്‍ മാര്‍ക്കറ്റില്‍ നിന്നും പരിസരത്ത് നിന്നും ചൈനീസ് ഗവേഷകര്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നുള്ള ജനിതക വിവരങ്ങളാണ് ഇപ്പോള്‍ പഠന വിധേയമാക്കിയത്.

വുഹാനില്‍ ആദ്യ കേസുകള്‍ കണ്ടെത്തിയതിന് പിന്നാലെ ചൈനീസ് ഭരണകൂടം ഈ മാര്‍ക്കറ്റ് അടച്ചുപൂട്ടിയിരുന്നു. ഇതിന് ശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. മാര്‍ക്കറ്റ് അടച്ചതോടെ കൂട്ടിലടച്ചിരുന്ന വന്യജീവികളെയെല്ലാം അധികൃതര്‍ നീക്കം ചെയ്തിരുന്നു. അതിനാല്‍ മാര്‍ക്കറ്റിന്റെ മതിലുകള്‍, നിലം, ലോഹ കമ്പികള്‍, കൂടുകള്‍, കാര്‍ട്ടുകള്‍ തുടങ്ങിയവയില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ജനിതക വിവരങ്ങള്‍ ചൈനീസ് ഗവേഷകര്‍ ഒരു ഓപ്പണ്‍ ആക്‌സസ് ജീനോമിക് ഡേറ്റാബേസിലൂടെ പുറത്തുവിട്ടിരുന്നു. വൈകാതെ ഇവ ആഗോള ഗവേഷകര്‍ വിശകലനത്തിന് വിധേയമാക്കി.

കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയ സാമ്പിളുകളില്‍ റാക്കൂണ്‍ നായകളുമായി പൊരുത്തപ്പെടുന്ന ജനിതക വസ്തുക്കള്‍ അന്താരാഷ്ട്ര ഗവേഷകര്‍ വലിയ അളവില്‍ കണ്ടെത്തി. എന്നാല്‍ റാക്കൂണ്‍ നായയ്ക്ക് തന്നെയാണ് വൈറസ് ബാധിച്ചതെന്ന് ഇത് തെളിയിക്കുന്നില്ല. ഇനി റാക്കൂണ്‍ നായയെ വൈറസ് ബാധിച്ചിരുന്നെങ്കില്‍ തന്നെ അതില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടര്‍ന്നതെന്നും സ്ഥിരീകരിക്കാനാവുന്നില്ല.

ഒരു പക്ഷേ, രോഗ ബാധിതരായ മനുഷ്യരില്‍ നിന്നാകാം റാക്കൂണ്‍ നായയില്‍ വൈറസ് സാന്നിദ്ധ്യമുണ്ടായത്. അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവികളില്‍ നിന്നുമാകാം. ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍, മൈക്കല്‍ വൊറേബെയ്, എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു സാമ്പിളുകളുടെ ജനിതക വിശകലനം. അതേ സമയം, ഗവേഷക റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിട്ടിട്ടില്ല.

കൊവിഡ് വുഹാന്‍ ലാബില്‍ നിന്ന് ചോര്‍ന്നതാകാമെന്നുള്ള സിദ്ധാന്തങ്ങളെ തള്ളുന്നതാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട്. അതേ സമയം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നെന്ന് കണ്ടെത്താനാകുന്നില്ലെന്നും മാര്‍ക്കറ്റില്‍ കണ്ടെത്തിയ വൈറസ് സാന്നിദ്ധ്യം രോഗബാധിതരായ മനുഷ്യരില്‍ നിന്ന് ജീവികളിലേക്ക് പടര്‍ന്നതാണെന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ച ചൈനീസ് ഗവേഷകരുടെ നിഗമനം.

റാക്കൂണ്‍ നായ

പേരില്‍ നായ എന്നുണ്ടെങ്കിലും റാക്കൂണുകളുമായി സാമ്യമുള്ള ഇവയ്ക്ക് കുറുക്കനുമായാണ് കൂടുതല്‍ ബന്ധം. നായകള്‍, കുറുക്കന്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കാനിഡേ കുടുംബത്തില്‍പ്പെട്ടവയാണ് ഈ ചെറു ജീവികള്‍. കിഴക്കന്‍ ഏഷ്യയിലാണ് ഇവ കാണപ്പെടുന്നത്. റാക്കൂണികളുടേത് പോലുള്ള മുഖമാണ് ഇവയ്ക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (5 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (6 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (6 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (8 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (8 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (8 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (8 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (9 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (10 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (10 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (10 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (10 hours ago)

Malayali Vartha Recommends