ഇന്ത്യൻ പതാക ആരെങ്കിലും വലിച്ചെറിഞ്ഞാൽ ഞാൻ ഒരിക്കലും ക്ഷമിക്കില്ല; ദേശീയ പതാക വലിച്ചെറിയുന്നത് മുമ്പായിരുന്നു; അതൊക്കെ അംഗീകരിക്കുന്ന ഇന്ത്യയല്ല ഇത്; ഇന്ന് വ്യത്യസ്തമായ ഇന്ത്യയാണ്; ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ഹൈക്കമ്മീഷനെ ആക്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

കൃത്യമായ മറുപടി കൊടുക്കേണ്ടുന്ന ഇടങ്ങളിൽ ശക്തമായും വ്യക്തമായും മറുപടി നൽകാൻ ഇന്ത്യയ്‌ക്ക് യാതൊരു മടിയുമില്ല. ഇപ്പോൾ ഇതാ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ഹൈക്കമ്മീഷനെ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തിമായ മറുപടി നൽകിയിരിക്കുകയാണ്. ഞങ്ങളുടെ ദേശീയ പതാക താഴെയിറക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതിനെ നിസ്സാരമായി കണ്ടിരുന്നവർ ഉണ്ടായിരുന്നു. എന്നാൽ താൻ അങ്ങനെ അല്ലെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തുറന്നടിച്ചത്. ‘ഇന്ത്യൻ പതാക ആരെങ്കിലും വലിച്ചെറിഞ്ഞാൽ ഞാൻ ഒരിക്കലും ക്ഷമിക്കില്ല. ദേശീയ പതാക വലിച്ചെറിയുന്നത് മുമ്പായിരുന്നു.
അതൊക്കെ അംഗീകരിക്കുന്ന ഇന്ത്യയല്ല ഇത്. ഇന്ന് വ്യത്യസ്തമായ ഇന്ത്യയാണ്. എന്റെ രാജ്യം കൂടുതൽ ഉറച്ചതും ഉത്തരവാദിത്യവുമുള്ള രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രജ്ഞർക്കും എംബസികൾക്കും സുരക്ഷ നൽകേണ്ടത് അതത് രാജ്യങ്ങളുടെ ബാധ്യതയാണെന്നും . ആ കാര്യം ഇന്ത്യ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ഒരുപാട് രാജ്യങ്ങൾക്കാണ് ഇന്ത്യ സുരക്ഷ നൽകുന്നത്. മറ്റ് രാജ്യങ്ങൾ സുരക്ഷ നൽകാത്ത സാഹചര്യത്തിൽ ഇന്ത്യ ശക്തമായി പ്രതികരിക്കുമെന്നും വിദേശകാര്യ മന്ത്രി തുറന്നടിച്ചു. .ഞായറാഴ്ച ധാർവാഡിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു എസ ജയശങ്കർ
അതേസമയം യു എസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഖലിസ്ഥാന്‍ അനുകൂലികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയത്. ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. . പഞ്ചാബി ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഖലിസ്ഥാന്‍ വാദികൾ ആക്രമണം നടത്തിയത് .കോണ്‍സുലേറ്റിന്റെ ചുമരില്‍ ‘ഫ്രീ അമൃത്പാല്‍’ എന്ന് സ്‌പ്രേ പെയിന്റും അക്രമികൾ ചെയ്തു.
https://www.facebook.com/Malayalivartha
























