അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു; യുഎൻ ആസ്ഥാനത്ത് നാളെ നടക്കുന്ന യോഗാദിന പരിപാടിയിൽ പങ്കെടുക്കും; ഇന്ത്യ അമേരിക്ക ബന്ധത്തിൻറെ ആഴം കൂട്ടാൻ തന്റെ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ പെട്ടതും ലോകത്തിന് നൽകിയ സംഭാവനയുമായ യോഗയുടെ മഹത്വം ലോകത്തിന് ഒരിക്കൽ കൂടെ ബോധ്യപ്പെടുത്തി കൊടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തെ സ്വീകരിക്കാൻ അമേരിക്കയും തയ്യാറായി കഴിഞ്ഞു. അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിച്ചിരിക്കുകയാണ്. യുഎൻ ആസ്ഥാനത്ത് നാളെ നടക്കുന്ന യോഗാദിന പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
യുഎസ് കോൺഗ്രസിൽ മറ്റന്നാൾ അദ്ദേഹം പങ്കെടുക്കും . ഇന്ത്യ അമേരിക്ക ബന്ധത്തിൻറെ ആഴം കൂട്ടാൻ തന്റെ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്വതന്ത്ര ഇൻഡോ പസഫിക് മേഖലയ്ക്കായി ശ്രമിക്കുമെന്നു അദ്ദേഹം പറഞ്ഞു. സിഡന്റ് ജോ ബൈഡന്റെയും ഡോ. ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര യോഗാ ദിനം അംഗീകരിച്ച അതേ സ്ഥലത്ത് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
സന്ദർശനം ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ ആഴവും വൈവിധ്യവും സമ്പന്നമാക്കുന്നതിനുള്ള അവസരമായിരിക്കും. ഇന്ത്യ-യുഎസ് ബന്ധം ബഹുമുഖ മേഖലകളിലുടനീളം ശക്തമാണ്. ചരക്കുകളിലും സേവനങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക ചൂണ്ടിക്കാണിച്ചു . ശാസ്ത്രം, സാങ്കേതികവിദ്യ, , ആരോഗ്യം, പ്രതിരോധം, സുരക്ഷാ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നു വെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് അമേരിക്ക . വാഷിംഗ്ടൺ ഡിസിയിൽ, എല്ലായിടത്തും അമേരിക്കൻ പതാകയ്‌ക്കൊപ്പം ഇന്ത്യൻ പതാകയും സ്ഥാപിച്ചിട്ടുണ്ട് . . വൈറ്റ് ഹൗസ് ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറ്റ് ഹൗസിൽ നിന്ന് മൂന്ന് മിനിറ്റ് മാത്രം അകലെയുള്ള പ്രശസ്തമായ ബ്ലെയർ ഹൗസിലാണ് അദ്ദേഹം തങ്ങുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാണ് ബ്ലെയർ ഹൗസ്
https://www.facebook.com/Malayalivartha
























