തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി... രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി...മുഖ്യമന്ത്രി യോഗി, , ബിജെപി യുപി അധ്യക്ഷൻ തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു..വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രധാനമന്ത്രി നാലുവരി പാത പരിശോധിച്ചു...

തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസി രാത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minster narendra Modi). വ്യാഴാഴ്ച രാത്രിയിലാണ് ഗുജറാത്തിൽ (Gujarat) നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ പാർലമെൻ്റ് മണ്ഡലമായ വാരണാസിയിലെത്തിയത് (Varanasi). ഇവിടെ ഇന്ന് അദ്ദേഹം നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാബത്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി മോദിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ്‌ഷോയും നടത്തി, പലയിടത്തും അദ്ദേഹത്തിന് സ്വീകരണം നൽകി. പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹം ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴിയിൽ ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ നിർത്തുകയായിരുന്നു.
വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രധാനമന്ത്രി നാലുവരി പാത പരിശോധിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്ന് പരിശോധിച്ച ശേഷം പ്രധാനമന്ത്രി മോദി രാത്രി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്ക് പോയി.പ്രധാനമന്ത്രി പരിശോധിച്ച നാലുവരി പാത അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. നഗരത്തിൻ്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് വളരെയധികം സൗകര്യമാണ് ഈ പാതമൂലമുണ്ടായതെന്ന് പ്രധാനമന്ത്രി മോദി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
വാരണാസിയിലെ ബനാസ് ഡയറി കാശി കോംപ്ലക്‌സിൻ്റെ ഉദ്ഘാടനമടക്കം നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഇതുകൂടാതെ രവിദാസ് ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ഗംഭീരമായ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. പരിപാടയിൽ വിശുദ്ധ രവിദാസിൻ്റെ പ്രതിമ, മ്യൂസിയം, പാർക്ക് എന്നിവയുടെ തറക്കല്ലിടലും നടക്കും.വാരാണസിക്ക് 13,000 കോടി രൂപയുടെ പദ്ധതികൾ സമ്മാനിക്കാനാണ് പ്രധാനമന്ത്രി മോദി വരുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തിന് വ്യക്തമായ രൂപം നൽകാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്നും യോഗി ചൂണ്ടിക്കാട്ടി. 13,000 കോടിയിലധികം വരുന്ന വിവിധ ജനക്ഷേമ വികസന പദ്ധതികളാണ് വാരാണസി സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷപ്പെടുന്നത്.
വിദ്യാഭ്യാസം, റോഡുകൾ, വ്യവസായം, വിനോദസഞ്ചാരം, തുണിത്തരങ്ങൾ, ആരോഗ്യ മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ 'വികസിത ഇന്ത്യ'യിലെ 'വികസിത ഉത്തർപ്രദേശ്' എന്ന ആശയം കൈവരിക്കുന്നതിന് അത്യന്തം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതെ സമയം കേരളവും വലിയ ആവേശത്തിലാണ് . രാജ്യത്തിൻറെ പ്രധാന സേവകൻ തലസ്ഥാനത്ത് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങളുമായി തലസ്ഥാനം.ഈ മാസം 27-നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുന്നത്. പ്രധാനമന്ത്രിയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് അറിയിച്ചു.ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ചരിത്രം സൃഷ്ടിച്ച ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ശേഷമാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നത്തുന്നത്. സംസ്ഥാനത്തെ സാധാരണ ജനങ്ങൾ പോലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. സമാപന സമ്മേളനത്തിലെ ഔദ്യോഗിക പരിപാടികൾ സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല.കഴിഞ്ഞ മാസം 17നാണ് അവസാനമായി മോദി കേരളത്തിലെത്തിയത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി എത്തിയത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹ ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഇത്തവണത്തെ വരവിൽ കേരളത്തിന് എന്തെങ്കിലും പുതിയ പദ്ധതികൾ അദ്ദേഹം സമ്മാനിക്കുമോ എന്നുള്ളതാണ് എല്ലാവരും ഏറെ പ്രതീക്ഷയോടെ കാണുന്നത്.
https://www.facebook.com/Malayalivartha





















