ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകി, വിമാനം വൈകിപ്പിക്കാൻ എയർലൈൻസിന് വ്യാജ ബോംബ് ഭീഷണി മുഴക്കി ഭർത്താവിന്റെ ഫോൺ കോൾ, ബെംഗളൂരു സ്വദേശി അറസ്റ്റിൽ

എയർപോർട്ട് പോലുള്ള അതീവസുരക്ഷാ ക്രമീകരണങ്ങൾ ഉള്ള സ്ഥലങ്ങൾ ആർക്കും തമാശ കളിക്കാനുള്ള ഇടങ്ങളല്ല. എന്നാൽ ചില യാത്രക്കാർ മനപൂർവ്വം ഒരോ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇത് അവർക്ക് തന്നെ തിരിച്ച് വിനയായി തീരുന്നു. ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകിയതിന് ഭർത്താവ് ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നൽകിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി. മുംബൈയിൽ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം.
വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോൾ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തിൽ കയറാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്. എയർലൈൻസിൽ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉൾപ്പടെയുള്ള അധികാരികളെ അറിയിച്ചു. തുടർന്ന് ലോക്കൽ ക്രൈംബ്രാഞ്ച്, തീവ്രാവാദ വിരുദ്ധ സ്ക്വാഡ്, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും എയർപോർട്ട് പോലീസും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സംശാസ്പദമായൊന്നും കണ്ടെത്തിയില്ല. തുടർന്ന് ഫോൺ കോൾ വ്യാജമാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ ബോംബ് വെക്കുമെന്ന് ഇ-മെയിൽവഴി ഭീഷണിമുഴക്കിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായിരുന്നു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡാണ് പൂന്തുറ സ്വദേശി അമീൻ എന്നയാളെ തിരുവനന്തപുരത്തുനിന്ന് പിടികൂടി മുംബൈയിലെത്തിച്ചത്. കേരള പോലീസിനെ അറിയിക്കാതെയായിരുന്നു നീക്കം .48 മണിക്കൂറിനുള്ളിൽ 8.5 കോടിരൂപ മൂല്യംവരുന്ന ബിറ്റ്‌കോയിൻ ഒരു പ്രത്യേക വിലാസത്തിലേക്ക് കൈമാറിയില്ലെങ്കിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി. വ്യാജ ഇ-മെയിൽ വിലാസം നിർമിച്ചായിരുന്നു വിമാനത്താവള അധികൃതർക്ക് ഭീഷണിസന്ദേശം അയച്ചത്.
വിമാനത്താവള അധികൃതരുടെ പരാതിയെത്തുടർന്ന് സഹർ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറുകയായിരുന്നു. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. 48 മണിക്കൂറിനുള്ളില്‍ ബിറ്റ്കോയിനായി ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
'ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. 48 മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ സ്‌ഫോടനം നടത്തും. ഇത് ഒഴിവാക്കാന്‍, ഒരു ദശലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കുക. 24 മണിക്കൂറിന് ശേഷം മറ്റൊരു മുന്നറിയിപ്പ് നല്‍കും,'എന്നാണ് ഇമെയിലില്‍ പറഞ്ഞത്. ഭീഷണിയെത്തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും കേസില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha





















