ഭർത്താവിനോട്തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും ഭാര്യ വീട്ടുജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ഡൽഹി ഹൈകോടതി വിധി . ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാത്തതിനാല്‍ വിവാഹമോചനം വേണമെന്നു ആവശ്യപ്പെട്ട ഭർത്താവിന്അനുകൂല വിധി . ..

ഭർത്താവിനോട് തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാൻ ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്ന് ഡൽഹി ഹൈകോടതി. എന്നാൽ തന്റെ ഭാര്യ വീട്ടുജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ലെന്നും ഡൽഹി ഹൈകോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരതക്കെതിരെ വിവാഹമോചനമാവശ്യപ്പെട്ട് യുവാവ് കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കുടുംബകോടതി ഹരജി തള്ളുകയായിരുന്നു. ഇതിനെതിരെ യുവാവ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈകോടതി.
വിവാഹ ജീവിതത്തിൽ ഉത്തരവാദിത്വങ്ങൾ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാർഹിക ജോലികൾ ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ക്രൂരതയായി കണക്കാക്കാനാവില്ല.. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്, നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. കുടുംബ കോടതി വിവാഹ മോചനം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കാം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് വൈവാഹിക ബന്ധത്തിലേക്ക് ദമ്പതികള്‍ പ്രവേശിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായി ഭർതൃ വീട്ടിൽ വന്ന സ്ത്രീയോട് ആ കുടുംബത്തിലെ വീട്ടുജോലി ചെയ്യാൻ സഹായിക്കാൻ ആവശ്യപ്പെടുന്നത് വേലക്കാരിയോട് പറയുന്നത് പോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്‌നേഹവും കരുതലുമായാണ് കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ യുവാവാണ് കോടതിയെ സമീപിച്ചത്. ഭാര്യ വീട്ടുജോലികൾ ചെയ്യാറില്ല. അതുപോലെ ഭർതൃവീട്ടിലെ കാര്യങ്ങളിൽ താൽപര്യം കാണിക്കാറുമില്ല. തന്റെ വീട്ടിൽ നിന്ന് മാറിത്താമസിക്കണമെന്ന് ഭാര്യയും അവരുടെ കുടുംബവും നിരന്തരം ആവശ്യപ്പെട്ടിരുന്നതായും യുവാവ് ഹരജിയിൽ ആരോപിച്ചിരുന്നു.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള നിയമപരവും ധാര്‍മികവുമായ ബാധ്യത മകനുണ്ട്. വിവാഹത്തിന് ശേഷം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ടു താമസിക്കുകയെന്നത് ഹൈന്ദവ സംസ്‌കാരത്തില്‍ അഭിലഷണീയമല്ല. അങ്ങനെയൊരു പൊതു ആചാരവുമില്ല. ദമ്പതികള്‍ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഭാവി ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ ഒരുമിച്ചു പങ്കുവയ്ക്കാമെന്ന ഉദ്ദേശ്യം കൂടി അതിനു പിന്നിലുണ്ട്.
വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ജോലിക്കാരിയോട് നിര്‍ദേശിക്കുന്ന പോലെയല്ല. അത് ആ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള സ്നേഹവും പരസ്പര്യവുമാണ് . അതുകൊണ്ടുതന്നെ ഇതിനെ സ്നേഹവും വാത്സല്യവുമായി പരിഗണിക്കണം. ചില ഘട്ടങ്ങളില്‍ ഭര്‍ത്താവ് സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. ഭാര്യ വീട്ടിലെ ഉത്തരവാദിത്വങ്ങളും. ഇവിടത്തെ കേസ് അതാണ്. ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിച്ചാല്‍ അതിനെ ക്രൂരതയായി കണക്കാക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്തതിനാല്‍ വിവാഹമോചനം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നേരത്തെ കുടുംബ കോടതി പരിഗണിച്ച കേസ് ഭര്‍ത്താവിന് വിവാഹമോചനം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. മറ്റൊരു കേസിൽ ആൺമക്കളെ വിവാഹാനന്തരം സ്വന്തം കുടുംബത്തിൽ നിന്ന് വേർപെടുത്തുന്നത് ക്രൂരതയാണെന്ന സുപ്രീംകോടതി വിധിയും ഡൽഹി ഹൈകോടതി ഉയർത്തിക്കാക്കി.
2007ലാണ് കേസിലെ കക്ഷികള്‍ വിവാഹിതരായത്. അടുത്ത വര്‍ഷം ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. തനിക്കും കുടുംബത്തിനും നേരെ ഭാര്യ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും ഇത് ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. എല്ലാ ജോലികളും ചെയ്തിരുന്നു എന്നും എന്നാല്‍ ഭര്‍ത്താവും കുടുംബവും സംതൃപ്തരായിരുന്നില്ല എന്നാണ് ഭാര്യ വാദിച്ചത്. കേസ് വിശദമായി കേട്ട കോടതി ദാമ്പത്യജീവിതം സുഖകരമായി മുമ്പോട്ടു കൊണ്ടുപോകാന്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് പ്രത്യേക താമസം തരപ്പെടുത്തിയിരുന്നതായി വിധിയില്‍ എടുത്തുപറഞ്ഞു. അതുവഴി ഭാര്യയെ സന്തോഷവതിയാക്കാന്‍ പരാതിക്കാരന്‍ ശ്രമിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നമുക്കു പ്രതീക്ഷയുടെ മേല്‍ സ്വാതന്ത്ര്യമുണ്ട്. യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ സ്വാതന്ത്ര്യമില്ല. ഈ യാഥാര്‍ത്ഥ്യം ദമ്പതികള്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തേ പറ്റൂ..
https://www.facebook.com/Malayalivartha





















