യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ആണവ ആക്രമണം തടയുന്നതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി നിർണ്ണായക പങ്കുവഹിച്ചെന്ന് റിപ്പോർട്ടുകൾ...റഷ്യ പിന്തിരിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്..

യുക്രെയ്ൻ- റഷ്യ യുദ്ധത്തിൽ (Russia- Ukraine) ആണവ ആക്രമണം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണ്ണായക പങ്കുവഹിച്ചെന്ന് സിഎൻഎൻ റിപ്പോർട്ട് (CNN Report). പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇവരും പുടിനുമായുള്ള ബന്ധമാണ് ആണവ ആക്രമണത്തിൽ നിന്നും റഷ്യ പിന്തിരിയാൻ കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2022 അവസാനത്തോടെ യുക്രെയ്നിൽ ആക്രമണം നടത്താൻ റഷ്യ പദ്ധതിയിട്ടിരുന്നു. ഈ ആക്രമണം തടയാൻ നരേന്ദ്രമോദിയും ചില രാജ്യങ്ങളിലെ നേതാക്കളും പ്രധാന പങ്കുവഹിച്ചു. ആണവ ആക്രമണം തടയാൻ നരേന്ദ്ര മോദി അടക്കമുള്ളവർ പുടിനുമായി സംസാരിച്ചുവെന്നും സിഎൻഎന്റെ റിപ്പോർട്ടിൽ പറയുന്നു.
യുക്രെയ്നെ ഇല്ലാതാക്കാൻ റഷ്യ തന്ത്രപ്രധാനമായതോ ആണവായുധങ്ങളോ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഭരണകൂടം ആശങ്കാകുലരാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാജ്യങ്ങളിലെ നേതാക്കളെയും അമേരിക്ക ബന്ധപ്പെട്ടിരുന്നു. ഈ രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുകയും ചെയ്തു. ഭയാനകമായ പ്രതിസന്ധി ഒഴിവാക്കാൻ ഇത് അമേരിക്കയെ സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.യുക്രെയ്നിൽ റഷ്യ ആണവ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാൻ അമേരിക്ക തയ്യാറെടുത്തിരുന്നതായും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.ഖേർസണിൽ ഉടലെടുത്ത യുദ്ധ സാഹചര്യം ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതയുണ്ടാക്കുമെന്ന് യുഎസ് ഭരണകൂടത്തിനുള്ളിൽ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള ഗ്ലോബൽ സൗത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് അമേരിക്ക സഹായം തേടി.
അമേരിക്കയുടെ അഭ്യർത്ഥനയെത്തുടർന്ന് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ റഷ്യയുമായി ബന്ധപ്പെടുകയും സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്തതായി മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൻ്റെ കാര്യത്തിൽ, സിവിലിയൻ കൊലപാതകങ്ങളെ ഇന്ത്യ എപ്പോഴും അപലപിക്കുകയും യുദ്ധം സമാധാനപരമായി പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് യുദ്ധകാലമല്ലെന്ന് ഉസ്‌ബെക്കിസ്ഥാനിൽ എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി പുടിനോട് പറഞ്ഞിരുന്നു.യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആണവായുധ പ്രയോഗം തടയുന്നതിനായി നിരവധി പദ്ധതികൾ രൂപപ്പെടുത്തുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. 2022 അവസാനം കെർസൺ ഉൾപ്പെടെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾക്കെതിരെ യുക്രെയന്‍ സൈന്യം കാര്യമായ മുന്നേറ്റം നടത്തിയപ്പോൾ ആണവായുധ പ്രയോഗ സാധ്യത കൂടുതൽ ഉയർന്നു.
റഷ്യൻ സേനയ്ക്ക് നേരിട്ട തിരിച്ചടി സംഘർഷം ആണവയുദ്ധത്തിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്ക വർധിപ്പിച്ചിരുന്നു.കൂടാതെ ആണവ ആക്രമണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള റഷ്യൻ ഉദ്യോഗസ്ഥരുടെ ചില സംഭാഷണങ്ങളും പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. ഈ ചർച്ചകളുടെ കൃത്യമായ സ്വഭാവം വ്യക്തമല്ലെങ്കിലും അവ യുഎസ് ഭരണകൂടത്തിൽ ആശങ്ക വർധിപ്പിച്ചു.തുടർന്ന് 2022 അവസാനത്തിലുടനീളം, യുഎസ് അടിയന്തിര നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. ആശങ്കകൾ റഷ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ആണവയുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളും അമേരിക്ക നടത്തിയതായി ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ സ്ക്യൂട്ടോയോട് പറഞ്ഞു.
ചൈനീസ് നേതാവ് ഷി ജിൻപിങ്ങിൻ്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടലുകളും പരസ്യ പ്രസ്താവനകളും ഈ പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഉസ്ബെക്കിസ്ഥാനിൽ വച്ച് നടന്ന ഒരു ഉച്ചകോടിക്കിടെ, ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് നരേന്ദ്രമോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനോട് പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. “ഇന്നത്തെ യുഗം യുദ്ധത്തിനുള്ളതല്ല” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനെ അറിയിച്ചത്. ഈ സന്ദേശം പിന്നീട് പല ലോകനേതാക്കളും ഏറ്റെടുത്തിരുന്നു.
https://www.facebook.com/Malayalivartha






















