ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് ചാരക്കപ്പലുകൾ; ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നുവെന്ന് സംശയത്തിൽ ജാഗ്രതയോടെ ഇന്ത്യൻ നാവിക സേന

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര തർക്കത്തിനിടെ, അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നത് "അതിർത്തി പ്രദേശങ്ങളുടെ സമാധാനവും സമാധാനവും സംരക്ഷിക്കുന്നതിന് അനുയോജ്യമല്ല" എന്ന് ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. മാത്രമല്ല ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരട്ട കപ്പലുകളായ സിയാങ് യാങ് ഹോങ് 01,03 എന്നീ ഇരട്ട കപ്പലുകൾ നിലയുറപ്പിച്ചിരിക്കുകയാണ് . ചൈനീസ് പ്രതിരോധകരാറിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ് .
2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദർശന വേളയിൽ ഒപ്പുവെച്ച കരാറിൻ്റെ ഭാഗമായി 2021 ജനുവരിയിൽ ഇന്ത്യയുടെ ഹൈഡ്രോഗ്രാഫി ഓഫീസുമായി സഹകരിച്ച് മാലദ്വീപ് ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചിരുന്നു. ഇപ്പോൾ ഹൈഡ്രോഗ്രാഫിക് സർവേകൾ നടത്തുന്നതിന് ഇന്ത്യയുമായി കരാർ പുതുക്കേണ്ടതില്ലെന്ന് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു അറിയിച്ചിട്ടുണ്ട് . ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായതോടെ മാലിദ്വീപുമായി സൈനിക കരാറിലും ചൈന ഒപ്പുവെച്ചിട്ടുണ്ട് . .
'മാലദ്വീപ് റിപ്പബ്ലിക്കിന് ചൈനയുടെ സൈനിക സഹായം സൗജന്യമായി നല്‍കുന്നതിനുള്ള കരാറില്‍ ആണ് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സന്‍ മൗമൂനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റര്‍നാഷണല്‍ മിലിട്ടറി കോഓപ്പറേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷാങ് ബവോഖും ഒപ്പുവച്ചത് .ചൈനീസ് ഗവേഷണ കപ്പലായ സിയാങ് യാങ് ഹോങ് 3 ന് മാലദ്വീപ് അനുമതി നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് സൈനിക സംഘത്തിന്റെ സന്ദര്‍ശനം.
ഭൂമിശാസ്‌ത്രപരമായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപരധാനമായ സ്ഥലത്താണ് മാലി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ മേഖലയിലെ സമുദ്ര സുരക്ഷയിലും വ്യാപാര പാതകളിലും ഈ പ്രദേശം നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് പതിനായിരത്തോളം സൈനികരെ പിൻവലിച്ച് ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോൾ ചൈനീസ് ചാരക്കപ്പലുകൾ ഇന്ത്യൻ തീരത്ത് റോന്തു ചുറ്റുന്നത്
ഇരട്ട കപ്പലുകളായ സിയാങ് യാങ് ഹോങ് 01,03 എന്നീ ഇരട്ട കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. സിയാങ് യാങ് ഹോങ് 03 മാലദ്വീപിൽ നങ്കൂരമിട്ട നിലയിലാണ്, എന്നാൽ 01 ബംഗാൾ ഉൾക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കപ്പൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് നിങ്ങുന്നതായാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ സൂചന.
ചരക്കിറക്കുന്നതിനും ഇന്ധനം നിറക്കുന്നതിനുമായാണ് സിയാങ് യാങ് ഹോങ് 03 ഫെബ്രുവരി 22ന് മാലദ്വീപിൽ നങ്കൂരമിട്ടതെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ കപ്പൽ മാലദ്വീപിന്റെ അതിർത്തി ഭാഗങ്ങളിലുടെ സഞ്ചരിക്കുന്നതായി നാവികസേന നിരീക്ഷണം നടത്തിയിട്ടുണ്ട്. സഞ്ചാരപാത മറച്ചുവെച്ചുകൊണ്ടാണ് കപ്പലിന്റെ യാത്ര.
ചൈനീസ് കപ്പലുകൾക്ക് ശ്രീലങ്കയിൽ നങ്കൂരമിടാനുള്ള അനുവാദം 2023 ഡിസംബറിൽ അവസാനിച്ചുവെന്നിരിക്കെ സിയാങ് യാങ് ഹോങ് 01 ശ്രീലങ്കയിലേക്ക് നീങ്ങുന്നത് സംശയം ജനിപ്പിക്കുന്നു. അന്തർവാഹിനികളുടെ പ്രവർത്തനത്തിനായി, കപ്പൽ പാത, കടലിന്റെ ഒഴുക്ക് എന്നിവ പഠിക്കുകയാണ് കപ്പലുകളുടെ പ്രധാന ലക്ഷ്യം, എന്നാൽ ബാലസോറിലെ മിസൈലുകളുടെ പരീക്ഷണങ്ങൾ നിരീക്ഷിക്കുക, വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ആണവ അന്തർവാഹിനി നിരീക്ഷിക്കുക എന്നിവകൂടിയാണ് ചൈനീസ് ചാരക്കപ്പലുകളുടെ ലക്ഷ്യമെന്ന് നാവിക സുരക്ഷാ ഉദ്യോഗസ്ഥർ കണക്കുക്കൂട്ടുന്നു.
ആണവശക്തിയുള്ള മൂന്ന് അന്തർവാഹിനികളാണ് ഇന്ത്യയ്ക്കുള്ളത്. ഇവയിൽ ആണവശക്തിയുള്ള മിസൈലുകളുമുണ്ട്. ഇതിലൊരു അന്തർവാഹിനി നിലവിൽ വിശാഖപട്ടണത്ത് ആഴക്കടൽ പരീക്ഷണങ്ങളിലേർപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ അന്തർവാഹിനികളെയും മിസൈൽ പരീക്ഷണമേഖലകളെയും ചൈനീസ് ചാര ഉപഗ്രഹങ്ങളുമായി കോർഡിനേറ്റ് ചെയ്യാൻ ശ്രമിക്കുകയാണ് ചാരക്കപ്പലുകളെന്നു വിദഗ്ദർ കരുതുന്നു. സിയാങ് യാങ് ഹോങ് 01ന് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും ആദ്യമായാണ് കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്ന് സഞ്ചരിക്കുന്നത്.
https://www.facebook.com/Malayalivartha






















