Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു

25 MAY 2026 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ

കക്ക വാരാൻ ഇറങ്ങിയ പത്ത് പേർ മുങ്ങി മരിച്ചു.. കാണാതായ ഒരാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.. കക്ക വാരാനായി പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ചാണ് ഇവര്‍ നദിയിലേക്ക് ഇറങ്ങിയത്..

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...


തീരാനൊമ്പരമായി മാറിയ ആ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകളില്‍ നിന്ന് വിട്ടുമാറാതെ, ഉള്ളുപൊള്ളിക്കുന്ന വെളിപ്പെടുത്തലുകളുമായി ഒരു ദൃക്‌സാക്ഷി കൂടി രംഗത്ത്. പൈലറ്റിന്റെ ആത്മഹത്യാശ്രമമാണ് ദുരന്തത്തിന് കാരണമെന്ന ഔദ്യോഗിക നിഗമനങ്ങളെ അടിമുടി ഉലയ്ക്കുന്നതാണ് അഹമ്മദാബാദിലെ മോര്‍ച്ചറിക്കുള്ളില്‍ നേരിട്ടുകണ്ട കാഴ്ച്ചകളെക്കുറിച്ചുള്ള ഈ തുറന്നുപറച്ചില്‍. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തിയെയും, ആ ദുരന്തം വിഴുങ്ങിയ മറ്റ് കുടുംബങ്ങളെയും നേരില്‍ക്കണ്ട് 'ഡെയ്‌ലി മെയില്‍' ചീഫ് ഫോറിന്‍ റൈറ്റര്‍ ഡേവിഡ് ജോണ്‍സ് തയ്യാറാക്കിയ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-നായിരുന്നു ലോകത്തെ നടുക്കിയ ആ വിമാനാപകടം നടന്നത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും, കൂടാതെ വിമാനം പതിച്ച ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന 19 പേരും ഉള്‍പ്പെടെ വലിയൊരു ജനസമൂഹം ആ ചാരക്കൂമ്പാരത്തില്‍ ഒടുങ്ങി. വിശ്വനാഥ് കുമാര്‍ രമേഷ് എന്ന നാല്‍പ്പതുകാരനായ വ്യവസായി മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.

 

 

ലണ്ടനിലെ ലെസ്റ്ററിലുള്ള വിശ്വനാഥിന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. വിശ്വനാഥിന്റെ ഭാര്യ ഹീരല്‍ രമേഷ് രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറെടുക്കുന്നു; അതും ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍. ഇതൊരു പുതിയ തുടക്കമാണെന്ന് ഹീരല്‍ പ്രത്യാശയോടെ പറയുമ്പോഴും, ആ വീട്ടിലെ അന്തരീക്ഷം ഒട്ടും സന്തോഷഭരിതമല്ല. ദുരന്തത്തില്‍ തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്‍ അജയിനെ നഷ്ടപ്പെട്ടതിന്റെ ആഘാതവും കടുത്ത മാനസിക സമ്മര്‍ദ്ദവും വിശ്വനാഥിനെ ഇന്നും വേട്ടയാടുകയാണ്.

താന്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിശ്വനാഥ്, മാസങ്ങളായി തന്റെ കിടപ്പുമുറിയില്‍ സ്വയം തടവറ തീര്‍ത്തിരിക്കുകയാണ്. ഭാര്യയോടോ അഞ്ചുവയസ്സുകാരനായ മകനോടോ സംസാരിക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കുന്നില്ല. ലണ്ടനിലേക്ക് മടങ്ങാന്‍ വിശ്വനാഥിന് ഒരു ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കാന്‍ പോലും എയര്‍ ഇന്ത്യ വിമുഖത കാണിച്ചതായും ഒടുവില്‍ കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് അവര്‍ അതിന് തയ്യാറായതെന്നും കുടുംബത്തിന്റെ നിയമോപദേശകന്‍ വെളിപ്പെടുത്തുന്നു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേല്‍ക്കുകയും കേള്‍വിശക്തി നഷ്ടപ്പെടുകയും ചെയ്ത അജയ് പാല്‍മര്‍ എന്ന തദ്ദേശീയനായ യുവാവിന് വെറും നാലര ലക്ഷത്തോളം രൂപ മാത്രമാണ് കമ്പനി അധികമായി നല്‍കിയത്.

ഡിഎന്‍എ പരിശോധനകളിലെ അനാസ്ഥ കാരണം പല കുടുംബങ്ങള്‍ക്കും മാറിപ്പോയ മൃതദേഹങ്ങളാണ് ലഭിച്ചത്. തന്റെ സഹോദരന്റെ മൃതദേഹം എവിടെയെന്ന് പോലും അറിയാതെ ഒരു കഷ്ണം ചര്‍മ്മം മാത്രം അടക്കം ചെയ്യേണ്ടി വന്ന അമ്മയുടെ കണ്ണീര്‍ ഇന്നും ഉണങ്ങിയിട്ടില്ല. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ വലിയൊരു അളവില്‍ കൊള്ളയടിക്കപ്പെട്ടതായും കുടുംബങ്ങള്‍ ആരോപിക്കുന്നു. അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം പുറത്തുവരാനിരിക്കെയാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.

 

 

വിമാനം തകരുന്നതിന് തൊട്ടുമുമ്പ് ഇന്ധന വിതരണം നിര്‍ത്തിവെച്ചതിനെച്ചൊല്ലി കോക്ക്പിറ്റില്‍ പൈലറ്റും കോ-പൈലറ്റും തമ്മില്‍ തര്‍ക്കമുണ്ടായതായും, തുടര്‍ന്ന് പൈലറ്റായ ക്യാപ്റ്റന്‍ സുമീത് സഭര്‍വാള്‍ ആത്മഹത്യ ചെയ്തതാണെന്നുമുള്ള രീതിയിലാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നത്. കമ്പനിയുടെയും വിമാന നിര്‍മ്മാതാക്കളായ ബോയിംഗിന്റെയും വീഴ്ചകള്‍ മറച്ചുവെക്കാന്‍ പൈലറ്റിനെ മനഃപൂര്‍വ്വം ബലിയാടാക്കുകയാണെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു.


എന്നാല്‍, ഈ വാദങ്ങളെ പൂര്‍ണ്ണമായും പൊളിച്ചെഴുതുന്നതാണ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അന്ന് നേരിട്ടുകണ്ട കാഴ്ച്ചകള്‍. അപകടത്തില്‍ തന്റെ ബന്ധുക്കളെ നഷ്ടപ്പെട്ട റോമിന്‍ വോറ എന്ന മുന്‍ ലാബ് അസിസ്റ്റന്റ്, അന്ന് രഹസ്യമായി മോര്‍ച്ചറിക്കുള്ളില്‍ കയറിയിരുന്നു. അവിടെ കണ്ട ഭീകരമായ കാഴ്ച്ചകള്‍ക്കിടയില്‍ ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ മൃതദേഹവും അദ്ദേഹം കണ്ടു. വിമാനത്തിന്റെ ഇരട്ട നിയന്ത്രണ ദണ്ഡ് ഇരു കൈകളാലും ശക്തമായി നെഞ്ചോട് ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു പൈലറ്റിന്റെ മൃതദേഹം ഉണ്ടായിരുന്നത്.

വിമാനം തകര്‍ന്നുവീഴുന്ന അവസാന നിമിഷം വരെയും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണിത്. ഒരു പൈലറ്റ് തന്റെ കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ കാണിക്കുന്ന പരമാവധി ധീരതയാണ് ഇതെന്നും, അദ്ദേഹം ആത്മഹത്യ ചെയ്തതല്ലെന്നും പൈലറ്റ് അസോസിയേഷനുകളും വ്യക്തമാക്കുന്നു. വിമാനത്തിന്റെ യന്ത്ര തകരാറുകള്‍ മറച്ചുവെക്കാന്‍ അധികൃതര്‍ കെട്ടിച്ചമച്ച കഥയാണിതെന്ന് മരിച്ച യാത്രക്കാരുടെ ബന്ധുക്കളും ഉറച്ചുവിശ്വസിക്കുന്നു. അപകടത്തിന് കാരണം വിമാനത്തിന്റെ തകരാറാണെന്നും, ജനവാസ മേഖല ഒഴിവാക്കി വിമാനം ഹൈവേയില്‍ ഇറക്കാന്‍ പൈലറ്റ് ശ്രമിച്ചിരുന്നതായും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചില കുടുംബങ്ങള്‍ വാദിക്കുന്നുണ്ട്.

 

 

ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ആശ്വാസനടപടികളും ഉണ്ടായിട്ടില്ലെന്നാണ് ഇരകളുടെ കുടുംബങ്ങള്‍ പറയുന്നത്. ഇതിനിടയില്‍, ദുരന്തത്തില്‍ വിശ്വനാഥിന് നഷ്ടപ്പെട്ട തന്റെ ജ്യേഷ്ഠന്റെ ഓര്‍മ്മയ്ക്കായി അവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള മീന്‍പിടുത്ത ബോട്ടിന് 'അജയ്' എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ് ഗ്രാമവാസികള്‍. വിശ്വനാഥിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പുതിയ അതിഥി, അദ്ദേഹത്തിന്റെ മനസ്സിലെ ഈ ഭീകരമായ ഓര്‍മ്മകളെ മായ്ച്ചുകളയുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (12 minutes ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (14 minutes ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (17 minutes ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (19 minutes ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (21 minutes ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (24 minutes ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (27 minutes ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (33 minutes ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (33 minutes ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (39 minutes ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (52 minutes ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (58 minutes ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (1 hour ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (1 hour ago)

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (1 hour ago)

Malayali Vartha Recommends