മോഡി മന്ത്രിസഭയില്‍ നിന്നും മക്കള്‍ മന്ത്രിമാര്‍ക്ക് വിലക്ക്

നരേന്ദ്രേ മോഡി മന്ത്രിസഭയില്‍ നിന്നും മക്കള്‍ മന്ത്രിമാരെ ഒഴിവാക്കിയത് ഏറെ ശ്രദ്ധ നേടി. മുന്‍കാലങ്ങളിലൊക്കെ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും നേതാക്കന്‍മാരുടെ മക്കള്‍ മന്ത്രിയാകുക എന്നത് ഭാരതത്തിന്റെ ഒരു ശാപമായിരുന്നു. എന്നാല്‍ നേതാക്കളുടെ തണലുപറ്റി ആപേരില്‍ മന്ത്രിയാകുന്നത് മേഡി തടഞ്ഞു. ഇക്കൂട്ടത്തില്‍ മനേക ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധി മുതല്‍ പ്രമോദ് മഹാജന്റെ മകള്‍വരെ ഉണ്ടായിരുന്നു.
പ്രമോദ് മഹാജന്റെ മകള്‍ പൂനം, യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകന്‍ ദുഷ്യന്ത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മകന്‍ അഭിഷേക് സിങ്, മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്റെ മകന്‍ അനുരാഗ് താക്കൂര്‍ എന്നിവരെയൊന്നുംതന്നെ പരിഗണിച്ചിട്ടില്ല.
മോദി മന്ത്രിസഭയില്‍ പകുതിയിലധികം മന്ത്രിമാരും ഹിന്ദി മേഖലയില്‍ നിന്നുള്ളവരായിരുന്നു. കൂടുതല്‍ എം.പി.മാരെ സംഭാവന ചെയ്ത ഉത്തര്‍പ്രദേശില്‍ നിന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ മികച്ച പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും പശ്ചിമ ബംഗാളില്‍നിന്നും മന്ത്രിസഭയില്‍ ആരുമില്ല. എല്ലാ സീറ്റും ലഭിച്ച രാജസ്ഥാനില്‍ നിന്ന് കാബിനറ്റ് മന്ത്രിമാര്‍ ആരുമില്ല. ഒരു സഹമന്ത്രി മാത്രമാണ് രാജസ്ഥാനില്‍നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.
ഘടകകക്ഷികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെയാണ് മോദി മന്ത്രിമാരെ തിരഞ്ഞെടുത്തതെന്ന് വ്യക്തം. കൂടുതല്‍ സീറ്റുകള്‍ നേടുന്ന കക്ഷികള്‍ക്ക് കൂടുതല്‍ മന്ത്രിമാരെന്ന രീതി പിന്തുടരാനും മോദി തയ്യാറായിട്ടില്ല. ഏഴ് വനിതകളും മന്ത്രിസഭയില്‍ ഇടം നേടി. പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുള്ളവര്‍ക്ക് കാബിനറ്റ് പദവി നല്‍കി. കക്ഷിരാഷ്ട്രീയ താത്പര്യങ്ങളെക്കാള്‍ ഉപരി മെറിറ്റിന് പ്രാധാന്യം നല്‍കാനാണ് മോദി ശ്രമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























