ഹിമാചലില്‍ വന്‍ മണ്ണിടിച്ചില്‍; 50 വിനോദ സഞ്ചാരികള്‍ മരിച്ചതായി സംശയം

ഹിമാചല്‍ പ്രദേശിലെ മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച് 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസുകള്‍ കൂട്ടിയിടിച്ച് അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ രണ്ടു ബസുകളിലെ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.. ചാംബയില്‍നിന്ന് മണാലിയിലേക്ക് പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയില്‍നിന്ന് മണാലിക്കു വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍പ്പെട്ടത്.
ഒട്ടേറെ വാഹനങ്ങള്‍ മണ്ണിടിച്ചിലില്‍ പെട്ടതായി സൂചനയുണ്ട്. തിരക്കേറിയ എന്‍എച്ച് 154ല്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ അന്‍പതോളം യാത്രക്കാര്‍ മരിച്ചതായി ഹിമാചല്‍ പ്രദേശ് ഗതാഗത മന്ത്രി ജി.എസ്. ബാലി സ്ഥിരീകരിച്ചു. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് കഴിഞ്ഞ അര്‍ധരാത്രിയില്‍ മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
മണ്ണിനടിയില്‍പ്പെട്ട ഏഴോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള മാന്‍ഡിഅവൂട്ട് ദേശീയപാത 21 താല്‍ക്കാലികമായി അടച്ചിട്ടു.
https://www.facebook.com/Malayalivartha

























