ഈ മാസം മാത്രം ഗോരഖ്പൂരിൽ മരിച്ചത് 290 കുഞ്ഞുങ്ങൾ

ഉത്തർപ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈമാസം മാത്രം 290 കുട്ടികളാണ് മരിച്ചതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പി.കെ.സിങ്. നിയോ നേറ്റൽ ഐസിയുവിൽ 213 ഉം മസ്തിഷ്കവീക്കത്തെ തുടർന്ന് 77 കുഞ്ഞുങ്ങളുമാണ് മരിച്ചത്. ഈ വർഷം ഇതുവരെ 1,250 മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും സിങ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 42 കുരുന്നുകളാണ് ഇവിടെ മരിച്ചത്. ഇതോടെ ഇവിടെ മരിച്ച കുട്ടികളുടെ മാത്രം എണ്ണം അറുപതിലെത്തി. മസ്തിഷ്ക വീക്കത്തെ തുടർന്നാണ് ഏഴു കുട്ടികൾ മരിച്ചതെന്നു പ്രൻസിപ്പൽ പി.കെ.സിങ് പറഞ്ഞു. അതേസമയം, ബാക്കി കുട്ടികൾ മരിച്ചതിന്റെ കാരണങ്ങൾ വ്യക്തമായിട്ടില്ല.
അതിനിടെ, ഇവിടെ കനത്ത മഴയും മറ്റ് പ്രശ്നങ്ങളും തുടരുന്നതിനാൽ ഇനിയും മരണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്കു കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ചിട്ടുണ്ട്.
ഈമാസമാദ്യം ഓക്സിജൻ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേർ മരിച്ചതോടെയാണു ബിആർഡി ആശുപത്രി വാർത്തകളിൽ നിറഞ്ഞത്. ഇതിന്റെ ഭാഗമായി മുൻപ്രിൻസിപ്പൽ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണു കുട്ടികൾ ഇവിടെ കൂട്ടമായി കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























