45 കാരിയെ ക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗംചെയ്ത കേസിൽ ക്ഷേത്രം കാവല്‍ക്കാരൻ അറസ്റ്റിൽ

45 കാരിയെ ക്ഷേത്രത്തിൽവച്ച് കൂട്ടബലാത്സംഗംചെയ്ത കേസിൽ ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മതുര ജില്ലയിലെ ഏറെ പ്രസിദ്ധമായ രാധാറാണിക്ഷേത്രത്തിൽ വച്ചാണ് ഇവിടെയെത്തിയ ഒഡീഷാ സ്വദേശിയായ 45കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
സെപ്തംബര്‍ 11 ന് രാത്രിയില്‍ ക്ഷേത്ര നടയിലെ ഹാളില്‍ കിടന്നുറങ്ങുമ്പോഴാണ് യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി ക്ഷേത്രത്തിനുള്ളില്‍ തന്നെ ഒഴിഞ്ഞ കോണിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ യുവതി ബര്‍സാനാ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും വിവരം പറയുകയും ചെയ്‌തെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം മടിച്ചു. ഭാഷാ പ്രശ്‌നം കാരണം ശരിയായി ആശയവിനിമയം നടത്താന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ഒരു ദ്വിഭാഷിയെ ഇടപെടുത്തി പോലീസ് വിവരം റെക്കോഡ് ചെയ്തു. അതിന് ശേഷം യുവതിയെ വൈദ്യ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരില്‍ ഒരാളായ കാവല്‍ക്കാരന്‍ കനയ്യാ യാദവിനെ മാത്രമാണ് പിടി കൂടിയത്. രണ്ടാമത്തെ പ്രതിയും ക്ഷേത്രം പാചകക്കാരനുമായ രാജേന്ദര്‍ താക്കൂറിന് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്.
സംഭവത്തിന്റെ ക്ഷേത്രത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. രാജേന്ദറിനായുള്ള തെരച്ചിലിലിലാണ് പോലീസ്. വേണ്ട വിധത്തില്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചതിന് പോലീസിനെതിരേയും അന്വേഷണമുണ്ട്.
യുവതിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് മതുര എസ്എസ്പി സ്വപ്നില്‍ മാന്‍ഗെയ്ന്‍ പറഞ്ഞു. ക്ഷേത്രത്തിലെ വിശ്വാസികളാണ് ആരോരുമില്ലാത്ത ഈ 45 കാരിയെ പരിചരിച്ചിരുന്നത്. കഴിഞ്ഞയാഴ്ച ഇവരുടെ ഭര്‍ത്താവും ഏക മകനും മരിച്ചിരുന്നു. പ്രതികളെ ക്ഷേത്രം ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.
https://www.facebook.com/Malayalivartha


























