വെറും പത്താം ക്ലാസ്സ് ഗുസ്തിയെ ഉള്ളൂ; 25കാരൻ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ പറ്റിച്ച് നേടിയത് കോടികൾ

ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ പറ്റിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിലായി. കൊറിയര്‍ ജീവനക്കാരനും കൂട്ടരുമാണ് പിടിയിലായത്. തട്ടിപ്പ് നടത്തിയ ചിക്കമഗളൂരു സ്വദേശികളായ ദര്‍ശന്‍ (25), സുഹൃത്തുക്കളായ പുനിത് (19), സച്ചിന്‍ ഷെട്ടി (18), അനില്‍ ഷെട്ടി (24) എന്നിവരെ ചിക്കമഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
1.3 കോടിരൂപയാണ് ഇവർ ആമസോണിന്റെ കബളിപ്പിച്ച് നേടിയത്. ആമസോണില്‍നിന്നുള്ള ഉത്പന്നങ്ങള്‍ ചിക്കമഗളൂരുവില്‍ വിതരണംചെയ്യുന്ന കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനായ ദര്‍ശന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വിലകൂടിയ ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും സാധനം കിട്ടുമ്പോൾ പണം നല്‍കുന്ന സംവിധാനം ഉപയോഗിച്ച് ലാപ്ടോപ്പുകളും സ്മാര്‍ട്ട്ഫോണുകളും വാച്ചുകളും അടക്കമുള്ള ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു.
ഉത്പന്നങ്ങള്‍ എത്തിയതിനുശേഷം സ്വൈപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ച് പണം കൈപ്പറ്റിയതായി തെറ്റായ സന്ദേശം കമ്പനിയിലേക്ക് അയയ്ക്കുകയും ചെയ്തു. ആമസോണ്‍ കഴിഞ്ഞ മാസം നടത്തിയ ഓഡിറ്റിങ്ങിനിടെയാണ് 1.3 കോടി രൂപ കമ്പനിയില്‍ എത്തിയില്ലെന്നു മനസ്സിലാക്കുന്നത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ദര്‍ശന് കമ്പനി നല്‍കിയിരുന്ന സ്വൈപ്പിങ് മെഷീനില്‍ നിന്ന് സന്ദേശം വന്നിട്ടുണ്ടെങ്കിലും അക്കൗണ്ടിലേക്ക് പണമെത്തിയില്ലെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. തട്ടിപ്പിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























