എസ് ബി ഐ പിഴതുക 75 ശതമാനം കുറച്ചു ; ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിൽ

മിനിമം ബാലന്‍സ് തുകക്ക് എസ്ബിഐ ഏർപ്പെടുത്തിയിരുന്ന പിഴയില്‍ കുറവ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിൽ വരും.
മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കളിൽ നിന്ന് പ്രതിമാസം 50 രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. ഇത് 15 രൂപയായി കുറച്ചു. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കും ഈടാക്കിയിരുന്ന പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയാക്കി കുറച്ചു. എന്നാൽ പിഴ തുകയിന്മേല്‍ ജിഎസ്ടികൂടി നല്‍കേണ്ടിവരും.
എസ്ബിഐ അകൗണ്ടുകളിൽ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനെ തുടർന്ന് എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha

























