ഇനി സ്ഥിരമായി ജോലിയില്ല: ഏത് തൊഴിലാളിയെയും നിശ്ചിത കാലത്തേക്ക് മാത്രം ജോലിക്ക് എടുക്കാനും പിരിച്ചുവിടാനും തൊഴില്‍ ഉടമക്ക് അധികാരം

വ്യവസായ മേഖലയില്‍ സ്ഥിരം ജോലി എന്നത് അവസാനിക്കുകയാണ്. ഏത് തൊഴിലാളിയെയും നിശ്ചിത കാലത്തേക്ക് മാത്രം ജോലിക്ക് എടുക്കാനും പിരിച്ചുവിടാനും തൊഴില്‍ ഉടമക്ക് അധികാരം നൽകിക്കൊണ്ട് 1946ലെഇന്ഡസ്ട്രിയല് എംപ്ലോയ്മന്റ് (സ്റ്റാന്‍ഡിങ് ഒാര്‍ഡേഴ്സ്) കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഈ ഭേദഗതിയനുസരിച്ച് വ്യവസായ മേഖലയിലെ എല്ലാ ജോലികളിലും സ്ഥിരംജോലി നിശ്ചിതകാലത്തേക്ക് മാത്രമുള്ള കരാര്‍ ജോലിയായി മാറും. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചയോ കൂടിയാലാചനയോ നടത്താതെയും പാര്‍ലമന്റില്‍ കൊണ്ടുവരാതെയും എക്സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് പ്രകാരം ഏതൊരു തൊഴിലുടമക്കും തൊഴിലാളികളെ ഒറ്റയടിക്ക് ഒഴിവാക്കി യന്ത്രവത്കരണം നടത്താനും സ്ഥാപനം പെട്ടെന്ന് അടച്ചുപൂട്ടാനും കഴിയും. നിശ്ചിതകാലത്തേക്ക് തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിനുമുമ്പ് തൊഴിലുടമക്ക് രണ്ടാഴ്ചത്തെ നോട്ടീസ് കാലയളവ് നൽകാം. വ്യവസായ ലോബിയില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭേദഗതി ഇത്രയും പെട്ടെന്ന് കൊണ്ടുവന്നെന്നാണ് ഒരു വിഭാഗക്കാർ പറയുന്നത്. ഇതിനോടകംതന്നെ വിജ്ഞാപനം പിന്‍വലിക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























